ടെൽ അവീവ് : പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഗാസയിലെ പാവപ്പെട്ട പൗരൻമാർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അതിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലും പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
“പലസ്തീൻ സിവിലിയന്മാർക്കെതിരായ ഈ ആസൂത്രിത ആക്രമണം വെടിനിർത്തൽ കരാറിന്റെ നേരിട്ടുള്ളതും ഗുരുതരവുമായ ലംഘനമായിരിക്കും, കൂടാതെ മധ്യസ്ഥ ശ്രമങ്ങളിലൂടെ നേടിയെടുത്ത ഗണ്യമായ പുരോഗതിയെ ദുർബലപ്പെടുത്തുകയും ചെയ്യും,” – യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ ഹമാസ് ഈ ആക്രമണവുമായി മുന്നോട്ട് പോയാൽ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെടിനിർത്തലിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും യുഎസ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭൂമിയിൽ ശാന്തത പാലിക്കുന്നതിനും ഗാസയിലെയും മേഖലയിലെയും ജനങ്ങൾക്ക് മൊത്തത്തിൽ സമാധാനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ അമേരിക്കയും മറ്റ് രാജ്യങ്ങളും ദൃഢനിശ്ചയം പാലിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കണ്ണുകെട്ടി മുട്ടുകുത്തി നിൽക്കുന്ന എട്ട് പ്രതികളെ തെരുവിൽ വധിക്കുന്നതിന്റെ ഒരു വീഡിയോ ഹമാസ് പുറത്തുവിട്ടതിന് ശേഷമാണ് റിപ്പോർട്ടും തുടർന്നുള്ള ഇന്ന മുന്നറിയിപ്പ് പുറത്ത് വന്നത്. ഈ തിങ്കളാഴ്ച ആദ്യം എടുത്ത ദൃശ്യങ്ങളാണിതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് സഹായം നൽകിയതായി സംശയിക്കപ്പെടുന്ന ഡസൻ കണക്കിന് ആളുകൾ അവിടെ മരിക്കുന്നുണ്ടെന്നും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റെന്നും ഇസ്രായേൽ സൈനികൻ പറഞ്ഞു.
അതേ സമയം വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സിവിലിയന്മാരുടെ കൊലപാതകങ്ങളുടെ പേരിൽ ഹമാസിനെ ഭീഷണിപ്പെടുത്തി. ഗാസയിൽ ഹമാസ് ആളുകളെ കൊല്ലുന്നത് തുടരുകയാണെങ്കിൽ, അത് കരാറല്ല, ഞങ്ങൾ അകത്തുകടന്ന് അവരെ കൊല്ലുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലെന്നുമാണ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിലെ ഒരു പോസ്റ്റിൽ പറഞ്ഞത്.
















