തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ കേസിൽ ഡിസിസി ജനറൽ സെക്രട്ടറി ജോസ്ഫ്രാങ്ക്ളിനെതിരെ വെളിപ്പെടുത്തൽ.
വീട്ടമ്മുടെആത്മഹത്യാക്കുറിപ്പിലാണ് ഫ്രാങ്ക്ളിനെ ഗുരുതരപരാമർശമുള്ളത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് നിരന്തരമായി ലൈംഗിക അവശ്യം അറിയിച്ച് പിന്തുടർന്ന് ശല്യം ചെയ്തതായി കുറിപ്പിൽ പറയുന്നു.
ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നു വീട്ടമ്മ കുറിപ്പിൽ പറയുന്നു. “ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ,അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല”. വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നു. അതേ സമയം വീട്ടമ്മയുടെ മരണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിക്കെതിരെ വെളിപ്പെടുത്തലുമായി മകൻ എത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്കളിനിൽ നിന്നും അമ്മയ്‌ക്ക് ദുരനുഭവമുണ്ടായന്നായിരുന്നു മകൻ പറഞ്ഞത്.
















