തിരുവനന്തപുരം: അഴിമതിയില്ലായ്‌മയുടെ മാതൃകയായ ജി സുധാകരന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ രാഷ്ടീയരംഗത്ത് ഇനിയും ശോഭിക്കട്ടെ എന്ന് ആശംസിച്ച്
ശീകുമാരന്‍ തമ്പി,
അഴിമതിയുടെ നിഴൽ പോലും സ്പർശിക്കാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായ രാഷ്‌ട്രീയനേതാവാണ് സഖാവ് ജി. സുധാകരൻ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
ആലപ്പുഴയിൽ ജനിച്ചു വളർന്നതിന്റെ അടിസ്ഥാനത്തിൽ സുധാകരന്റെ നേതൃത്വപാടവത്തെയും സംഘാടന മികവിനെയും കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, പൊതുമരാമത്ത് മന്ത്രിയായും ദേവസ്വം മന്ത്രിയായും അദ്ദേഹം കാഴ്ചവെച്ച ശ്ലാഘനീയമായ പ്രവർത്തനങ്ങൾ ഇന്നും ശ്രദ്ധേയമാണെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കയർ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടൊരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് പരിപാടിയിലേക്ക് ക്ഷണിക്കാനെത്തിയ മന്ത്രിയുടെ സെക്രട്ടറിയുടെ വാക്കുകളാണ് അദ്ദേഹത്തെ ഏറെ ആകർഷിച്ചത്:
“സുധാകരൻ സാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് പൊതുജനങ്ങളുടെ മുഖത്ത് തികഞ്ഞ അഭിമാനത്തോടെ നോക്കാൻ കഴിയും, കാരണം അഴിമതിയുടെ നിഴൽ പോലും സുധാകരൻ സാറിനെ സ്പർശിച്ചിട്ടില്ല. കൂടെ നിൽക്കുന്നവരെ സ്പർശിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിക്കുകയും ഇല്ല.”
സഖാവ് ജി. സുധാകരൻ ഇന്നത്തെ രാഷ്‌ട്രീയ പ്രവർത്തകർക്ക് കാണാനും പഠിക്കാനും പറ്റിയ ഒരു മാതൃകയാണെന്നും, അദ്ദേഹത്തിന്റെ സുഹൃത്തായ തനിക്ക് അതിനെ അഭിമാനത്തോടെ പറയാൻ കഴിയുന്നുവെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
“അദ്ദേഹം കൂടുതൽ ഊർജസ്വലതയോടെ രാഷ്‌ട്രീയരംഗത്ത് ഇനിയും ശോഭിക്കട്ടെ,” എന്നാശംസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
Facebook post
അഴിമതിയുടെ കറ പുരളാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായ രാഷ്‌ട്രീയനേതാവാണ് സഖാവ് ജി. സുധാകരൻ. ആലപ്പുഴ ജില്ലയിൽ ജനിച്ചു വളർന്ന എനിക്ക് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തെയും സംഘാടന മികവിനെയും പറ്റി നല്ല ബോധ്യമുണ്ട്. പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോഴും ദേവസ്വം മന്ത്രി ആയിരുന്നപ്പോഴും ശ്‌ളാഘനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചത്. ഒരു സംഭവം എന്റെ ഓർമ്മയിൽ വരുന്നു. വർഷങ്ങൾക്ക് മുൻപ് സംസ്ഥാന ഗവണ്മെന്റ് ആലപ്പുഴയിൽ സംഘടിപ്പിച്ച കയർ ഉൽപ്പന്നങ്ങളുടെ ഒരു പ്രദർശനം ഉത്‌ഘാടനം ചെയ്യാൻ ഞാൻ പോയിരുന്നു. ആ പരിപാടിക്ക് എന്നെ ക്ഷണിക്കാനായി മന്ത്രി ജി. സുധാകരന്റെ സെക്രട്ടറി എന്റെ വീട്ടിൽ വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. ”സുധാകരൻ സാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് പൊതുജനങ്ങളുടെ മുഖത്ത് തികഞ്ഞ അഭിമാനത്തോടെ നോക്കാൻ കഴിയും, കാരണം അഴിമതിയുടെ നിഴൽ പോലും സുധാകരൻ സാറിനെ സ്പർശിച്ചിട്ടില്ല, കൂടെ നിൽക്കുന്നവരെ സ്പർശിക്കാൻ അദ്ദേഹം അനുവദിക്കുകയും ഇല്ല”. സഖാവ് ജി. സുധാകരൻ ഇന്നത്തെ രാഷ്‌ടീയ പ്രവർത്തകർക്ക് കണ്ടു പഠിക്കാൻ പറ്റിയ ഒരു മാതൃകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. അദ്ദേഹം കൂടുതൽ ഊർജ്ജസ്വലതയോടെ രാഷ്‌ടീയരംഗത്ത് ഇനിയും ശോഭിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു!











