പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ കൊലപാതകക്കേസിൽ ഇന്ന് ശിക്ഷാവിധി. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി എന്ത് ശിക്ഷ വിധിക്കും എന്നാണ് ഇനി അറിയേണ്ടത്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ഇന്ന് നെന്മാറ പോത്തുണ്ടി സജിത കൊലപാതകക്കേസില്‍ വിധി പറയും. സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടക്കുകയാണ്. 2019 ഓഗസ്റ്റ് 31-നായിരുന്നു പോത്തുണ്ടിയിലെ സജിത കൊലപാതകം നടന്നത്.
നെന്മാറ പോത്തുണ്ടി സജിത കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് കേസിൽ ഇന്ന് വിധി പറയാൻ മാറ്റിയത്. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ജില്ലാ അഡീഷണൽ കോടതി കേസിൽ വിധി പറയുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയേയും കൊലപ്പെടുത്തിയത്.














