Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മരിയ കൊറീന മച്ചാഡോ: ജനാധിപത്യത്തിന്റെ കാവല്‍ക്കാരി

വിനീത വേണാട്ട് by വിനീത വേണാട്ട്
Oct 15, 2025, 09:11 am IST
in Article

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യം, വെനസ്വേല. 1920 ല്‍ ഈ ശേഖരം കണ്ടെത്തിയതിന് ശേഷം ആ രാജ്യത്തിന്റെ വളര്‍ച്ച ആവേശകരമായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരാജ്യങ്ങളിലൊന്നായിരുന്ന വെനസ്വേല 90 കളുടെ അവസാനത്തോടെ തകര്‍ച്ചയെ നേരിട്ടു- കൃത്യമായി പറഞ്ഞാല്‍ 1999 ല്‍ ഹ്യൂഗോ ഷാവേസ് എന്ന ഇടത് പക്ഷ സ്വേച്ഛാധിപതി ആ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍. മോശം ഭരണവും തെറ്റായ തീരുമാനങ്ങളും സാമ്പത്തികവും രാഷ്‌ട്രീയവുമായ അധഃപതനത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചു. കടുത്ത ഇടതുപക്ഷക്കാരനായിരുന്ന ഷാവേസിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങള്‍ക്ക് ഇരകളായത് ജനങ്ങളായിരുന്നു. എന്നാല്‍, ആ ദുര്‍ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ഒരു പെണ്‍സ്വരം അവിടുത്തെ ജനങ്ങള്‍ക്ക് പ്രത്യാശയേകി. അവര്‍ ഷാവേസിന്റെ കടുത്ത വിമര്‍ശകയായി. തന്നെ അടിച്ചമര്‍ത്താനുള്ള എല്ലാ ഭരണകൂട ശ്രമങ്ങളേയും അവര്‍ അതിജീവിച്ചു. ജനങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ പോരാളിയായി. ശക്തമായ പ്രതിപക്ഷമായി അവര്‍ നിലകൊണ്ടു. അവരാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ മരിയ കൊറീന മച്ചാഡോ.

ആ നേട്ടത്തില്‍ അസ്വസ്ഥരാകുന്ന ചിലരുണ്ട് നമ്മുടെ ഈ കേരളത്തിലും. കാരണം മച്ചാഡോയുടെ പോരാട്ടം സ്വേച്ഛാധിപതികളായ ഇടതുപക്ഷ ഭരണകൂടത്തിനെതിരെയായിരുന്നു.

സാമ്പത്തികത്തകര്‍ച്ച നേരിടുന്ന, ഉത്പാദനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്ന, പണപ്പെരുപ്പത്താല്‍ നട്ടംതിരിയുന്ന, ഭക്ഷണത്തിനും മരുന്നിനും പോലും ക്ഷാമം നേരിടുന്ന തന്റെ രാജ്യത്തെ ഭരണപ്രതിസന്ധിയില്‍ നിന്നു കരകയറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിപക്ഷ നേതാവെന്ന നിലയില്‍ മരിയ കൊറീന മച്ചാഡോയുടെ പ്രവര്‍ത്തനം. 2013 ല്‍ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് നിക്കോളാസ് മഡുറോ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ഷാവേസിന്റെ ഭരണപരാജയത്തെ തിരുത്തുകയല്ല, പകരം അതേശൈലി പിന്‍പറ്റുകയായിരുന്നു അദ്ദേഹം. ജനം ഭരണമാറ്റം ആഗ്രഹിച്ചുവെങ്കിലും 2013 ഏപ്രില്‍ 14 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേലയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഡുറോ 50.62 ശതമാനം വോട്ടു നേടി വിജയിച്ചു.

കടുത്ത ക്ഷാമത്താല്‍ ജീവിതം നരകതുല്യമായപ്പോള്‍ വെനസ്വേലയിലെ ജനം തെരുവിലിറങ്ങി, സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. ആ പ്രതിഷേധങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് മച്ചാഡോയായിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങളുടെ പേരില്‍ 29 കൊലപാതക കുറ്റങ്ങള്‍ വരെ ചുമത്തി ഭരണകൂടം അവരെ തളര്‍ത്താന്‍ നോക്കി. 2014 മാര്‍ച്ച് 22 ന് മച്ചാഡോയെ കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറികളിലൂടെ ഭരണം നിലനിര്‍ത്തുന്നതില്‍ കുപ്രസിദ്ധി നേടിയ മഡുറോയുടെ ഭരണത്തിന്‍ കീഴിലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സാമ്പത്തിക പ്രതിസന്ധിയും തുടര്‍ക്കഥയായി. 2024 ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയവും അധാര്‍മികതയിലൂടെയാണ് മഡുറോ നേടിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടവിലാക്കപ്പെട്ടു. പീഡനത്തിന് ഇരയായവരും അനേകം. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അന്ന് വെനസ്വേലയില്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. ഭക്ഷണവും വെള്ളവും ഇല്ലാതെ ജനം നരകിച്ചു. 2024 ലെ തെരഞ്ഞെടുപ്പില്‍ മഡുറോ വിജയിച്ചതായി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ പ്രഖ്യാപിച്ചത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചു. യഥാര്‍ത്ഥ വിജയി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് ആണെന്നതിന് തെളിവുകളുണ്ടായിട്ടും ഭരണമൊഴിയാന്‍ മഡുറോ തയ്യാറായില്ല. ജനങ്ങളും തെരഞ്ഞെടുപ്പ് വിധിക്ക് എതിരായിരുന്നു. ജനപിന്തുണയില്ലാതെയുള്ള മഡുറോയുടെ ഭരണത്തെ അംഗീകരിക്കില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ സ്വീകരിച്ചതും.

ഇവിടെയാണ് മച്ചാഡോയുടെ ജനാധിപത്യ പുനസ്ഥാപനത്തിനായുള്ള പോരാട്ടം പ്രസക്തമാകുന്നതും. ഒരുകാലത്ത് ജനാധിപത്യത്തിനും ധനസമൃദ്ധിക്കും പേരുകേട്ട വെനസ്വേലയുടെ ഗരിമയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് തീവ്രവലതുപക്ഷ ചിന്താഗതിക്കാരിയായ മരിയ കൊറീന മച്ചാഡോ പതിറ്റാണ്ടുകളായി നടത്തുന്നത്. 2024 ജൂലൈ 28 ന് തന്നെ വെനസ്വലയിലെ ജനത ഭരണമാറ്റത്തിന് വിധിയെഴുതിയതായി മച്ചാഡോ പറയുന്നു.

സ്വേച്ഛാധിപത്യത്താല്‍ ജനാധിപത്യത്തിന് മേല്‍ ഇരുട്ടിന്റെ തടവറ തീര്‍ക്കുന്ന ഇടതുപക്ഷ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുന്ന, ജനാധിപത്യത്തിന്റെ ജ്വാല അണയാതെ കാക്കുന്ന സമാധാനത്തിന്റെ ചാമ്പ്യനാണ് മരിയ കൊറീന മച്ചാഡോ എന്നതില്‍ തര്‍ക്കമില്ല. ലാറ്റിന്‍ അമേരിക്കയിലെ സിവിലിയന്‍ ധൈര്യത്തിന്റെ ഏറ്റവും അനിതരസാധാരണമായ ഉദാഹരണങ്ങളില്‍ ഒരാളാണ് മച്ചാഡോ എന്നാണ് നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യത്തില്‍ വിശ്വാസമില്ലാത്തവര്‍ മാത്രമാണ് ആ നേട്ടത്തെ എതിര്‍ക്കുന്നത്. ഇടതുപക്ഷം എവിടെയും തല്‍സ്വരൂപം കാണിക്കുമല്ലോ. ജനങ്ങളെ കബളിപ്പിച്ചും പൊതുമുതല്‍ കൊള്ളയടിച്ചും ദേവന്റെ സ്വത്തുവകകള്‍ വരെ അടിച്ചുമാറ്റിയും ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ അനുയായികളും, മച്ചാഡോയുടെ നൊബേല്‍ നേട്ടത്തെ വിമര്‍ശിക്കുന്നത് സ്വാഭാവികം. പക്ഷെ, അതുകൊണ്ടൊന്നും മങ്ങുന്നതല്ല അവരുടെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും പുരസ്‌കാര നേട്ടത്തിന്റെയും പ്രഭ.

Tags: María Corina MachadoVenezuela opposition leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഒടുവിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം: തനിക്ക് കിട്ടിയ പുരസ്കാരം വൈറ്റ് ഹൗസിലെത്തി നൽകിയത് വെനസ്വേലൻ നേതാവ് മച്ചാഡോ

US

തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നെന്ന് വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ , മരിയ തന്നാലും താൻ വാങ്ങുമെന്ന് ട്രംപ്

ഷെഹ്സാദ് പൂനവാല (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

നാല് കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് തീര്‍ച്ചയായും നോബേല്‍ സമ്മാനം നല്കാമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല

US

നോബൽ സമാധാന പുരസ്കാരം: “ഞാൻ പറഞ്ഞില്ല, ഇത് എനിക്കു തന്നേക്കൂ”: വൈറലായി ട്രംപിന്റെ വാക്കുകൾ

World

വളരുന്ന ഇരുട്ടിൽ ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ച വനിത; മരിയ കൊറിന മച്ചാഡോയ്‌ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.