കൊച്ചി : ഇന്ത്യയിൽ ജനാധിപത്യം മരിച്ചു എന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് കെട്ടിച്ചമച്ച അസത്യപ്രചാരണത്തിനെ എതിർത്ത് ഡോക്ടർ ടിപി സെൻ കുമാർ . കണക്കുകൾ കൃത്യമായി പറയണമെന്നും, വാസ്തവത്തിൽ ഇന്ത്യയിൽ ഉണ്ടായത് ഹിന്ദുക്കളെ തുടച്ചുനീക്കലാണെന്നും സെൻ കുമാർ പറയുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതനുസരിച്ചു ഹിന്ദുക്കൾ 90 ശതമാനത്തിൽ നിന്നും ഇപ്പോൾ എത്ര ശതമാനം കുറഞ്ഞിരിക്കുന്നു ? 9 ശതമാനം ഉണ്ടായിരുന്ന മുസ്ലിം ഈ കാലഘട്ടം കൊണ്ട് 24.5 ശതമാനമായി. അതേസമയം പാകിസ്താനിലുണ്ടായിരുന്ന 28 ശതമാനം വരുന്ന ഹിന്ദുക്കൾ 1 ശതമാനമായും , ബംഗ്ലാദേശിലുണ്ടായിരുന്ന 33 ശതമാനം ഹിന്ദുക്കൾ 7 ശതമാനമായും കുറഞ്ഞു. എന്നാൽ അതേപ്പറ്റിയൊന്നും ഏഷ്യാനെറ്റിലെ ഈ മഹാനും മഹതിക്കും ഒന്നും പറയാൻ ഇല്ല.
ഇന്ത്യയിൽ മുസ്ലിങ്ങൾ വർദ്ധിക്കുകയും , ഹിന്ദുക്കൾ ഇത്രയും കുറയുകയും ചെയ്തിട്ട് അതേപ്പറ്റി ഒന്നും പറയാനില്ല. കണക്കുകൾ കൃത്യമായി പറയുകയണ് വേണ്ടത് . അല്ലാതെ ഏഷ്യാനെറ്റിനെ പോലെ കളവും സത്യ വിരുദ്ധമായ കാര്യങ്ങളും അവതരിപ്പിച്ചു കുട്ടികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
ഇന്ത്യയിൽ ജനാധിപത്യം മരിച്ചു, ന്യൂനപക്ഷത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കലാണ് ബിജെപിയുടെ ലക്ഷ്യം, തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വക്താവായി മാറിക്കൊണ്ടിരിക്കുന്നു’ എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് മലപ്പുറം ജെംസ് കോളേജിൽ നടത്തിയ പരിപാടിയിലൂടെ ഏഷ്യാനെറ്റ് നടത്തിയത്.















