ന്യൂദൽഹി: രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കണം, ബ്രഹ്‌മപുത്ര നദിയിൽ ചൈനയുടെ ജലവൈദ്യുത പദ്ധതിക്ക് തക്ക മറുപടി കൊടുക്കണം, തന്ത്രപരമായി ഭാരതത്തിന് നേട്ടം ഉണ്ടാകണം; അതിനായി 2047 ഓടെ ബ്രഹ്‌മപുത്ര തടത്തിൽ നിന്ന് 76 ജിഗാ വാട്ടിലധികം ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാൻകേന്ദ്ര സർക്കാർ 6.4 ട്രില്യൺ രൂപയുടെ (56,736.25 കോടിയിലേറെ, അതായത് 77 ബില്യൺ ഡോളറിന്റെ) പ്രസരണ പദ്ധതി തയ്യാറാക്കി. കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ) ഈ കാര്യം പ്രഖ്യാപിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 12 ഉപ-തടങ്ങളിലുടനീളമുള്ള 208 വലിയ ജലവൈദ്യുത പദ്ധതികൾ പദ്ധതിയിൽ ഉൾപ്പെടുന്നു, 64.9 ജിഗാവാട്ട് ശേഷിയും പമ്പ് ചെയ്ത സംഭരണ പ്ലാന്റുകളിൽ നിന്ന് 11.1 ജിഗാവാട്ട് അധിക ശേഷിയും ഇതിൽ ഉൾപ്പെടുന്നു. ‘ബ്രഹ്‌മപുത്ര തടത്തിൽ കണ്ടെത്തിയിട്ടുള്ള ഗണ്യമായ ജലവൈദ്യുത സാധ്യത കണക്കിലെടുത്ത്, ഒരു സമഗ്രമായ പ്രസരണ സംവിധാന പദ്ധതി തയാറാക്കുകയായിരുന്നു. ബ്രഹ്‌മപുത്ര നദിയിലെ12 ഉപ തടങ്ങളിൽ നിന്ന് 65 ജിഗാവാട്ട് ജലവൈദ്യുത ഉൽപാദന ശേഷി ഒഴിപ്പിക്കുന്നതിനായി ഒരു പ്രസരണ സംവിധാന മാസ്റ്റർ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്,’ എന്ന് സിഇഎ റിപ്പോർട്ടിൽ പറയുന്നു. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഭാതത്തിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ബ്രഹ്‌മപുത്ര നദിക്ക്, അതിന്റെ ഭാരത മേഖലയിൽ, പ്രത്യേകിച്ച് ചൈന അതിർത്തിക്കടുത്തുള്ള അരുണാചൽ പ്രദേശിൽ ഗണ്യമായ ജലവൈദ്യുത ശേഷിയുണ്ട്. യാർലുങ് സാങ്ബോയിൽ (ബ്രഹ്‌മപുത്ര നദിയുടെ ടിബറ്റൻ പേര്) ഒരു ചൈനീസ് അണക്കെട്ട് നിർമ്മിക്കുന്നത് ഭാതത്തിലെ ഒഴുക്ക് വരൾച്ചക്കാലത്ത് 85 ശതമാനം വരെ കുറയ്‌ക്കുമെന്ന സർക്കാരിന്റെ ആശങ്കകൾക്കിടയിലും, നദീതടം അതിർത്തിയിൽ തന്ത്രപരമായി ഉണ്ടാക്കുന്ന പ്രാധാന്യവും ജല മാനേജ്മെന്റിനെയും അടിസ്ഥാന സൗകര്യ ആസൂത്രണത്തെയും ഗൗരവ പ്രശ്‌നമാക്കുന്നുണ്ട്.
ബ്രഹ്‌മപുത്ര തടം അരുണാചൽ പ്രദേശ്, അസം, സിക്കിം, മിസോറാം, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവയുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. അരുണാചൽ പ്രദേശിൽ മാത്രം 52.2 ജിഗാവാട്ട് ജലം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2035 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 1.91 ട്രില്യൺ രൂപ ആവശ്യമായി വരുമെന്നും രണ്ടാം ഘട്ടത്തിന് 4.52 ട്രില്യൺ രൂപ ചെലവാകുമെന്നുമാണ്‌ള റിപ്പോർട്ടുകൾ. 2030 ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര വൈദ്യുതി ഉൽപ്പാദന ശേഷി കൈവരിക്കുന്നതിലൂടെയും 2070 ഓടെ നെറ്റ് പൂജ്യത്തിലെത്തുന്നതിലൂടെയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.
ജൂലൈയിൽ ഭാരത അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ ടിബറ്റിൽ ബ്രഹ്‌മപുത്രയിൽ ചൈന ഒരു പ്രധാന അണക്കെട്ട് നിർമ്മിക്കാൻ തുടങ്ങി. പ്രധാനമന്ത്രി ലി ക്വിയാങ് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ വർഷം ആദ്യം പദ്ധതിയെക്കുറിച്ച് ഭാരതം ആശങ്കകൾ ഉന്നയിച്ചിരുന്നു.
















