ന്യൂദല്‍ഹി: ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിക്കപ്പെട്ടിട്ടുണെന്ന് ഭാരത സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യസഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ് ആയിരിക്കും
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഇതോടെ മോദിയും യുഎസ് പ്രസിഡന്‍റ് ട്രംപും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നേക്കുമെന്ന പ്രതീക്ഷ ഉണര്‍ന്നിരുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺവും ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാമറും ഈജിപ്തിൽ എത്തുന്നുണ്ട്. ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ട്രംപ് ഇസ്രായേൽ സന്ദർശിക്കും. തിങ്കളാഴ്ച രാവിലെ ഹമാസ് ബന്ദികളെ മോചിപ്പിച്ച് തുടങ്ങും.
ഉടനെ ഇസ്രയേല്‍ ബന്ധികളുടെ കൈമാറ്റം പൂർത്തിയാക്കണമെന്നാണ് അമേരിക്കൻ നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 200 യുഎസ് സൈനികരെ ഇസ്രയേലിൽ വിന്യസിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. കരാറിന്റെ ഉറപ്പിൽ പതിനായിരക്കണക്കിനാളുകൾ ഗസയിലേക്ക് തിരിച്ചെത്തുകയാണ്.
അതേസമയം, ഗസയിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ എന്നീ സംഘടനകൾ വ്യക്തമാക്കി.
















