Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗദിയുമായുള്ള കരാര്‍ ഉയര്‍ത്തി ഇന്ത്യയെ വിരട്ടാനുള്ള ഷെഹ്ബാസ് ഷെരീഫിന്റെ കള്ളി പൊളിഞ്ഞു; പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ല

സൗദിയുമായി നേറ്റോ മാതൃകയിലുള്ള പ്രതിരോധക്കരാറില്‍ പാകിസ്ഥാന്‍ ഒപ്പുവെച്ചുവെന്നും ഇനി മുതല്‍ പാകിസ്ഥാനെ മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ അത് സൗദിക്കെതിരായ ആക്രമണമായി കണക്കാക്കി സൗദി തിരിച്ചടിക്കുമെന്നും ഉള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ലെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 09:03 pm IST
in India, World

ന്യൂദല്‍ഹി: സൗദിയുമായി നേറ്റോ മാതൃകയിലുള്ള പ്രതിരോധക്കരാറില്‍ പാകിസ്ഥാന്‍ ഒപ്പുവെച്ചുവെന്നും ഇനി മുതല്‍ പാകിസ്ഥാനെ മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ അത് സൗദിക്കെതിരായ ആക്രമണമായി കണക്കാക്കി സൗദി തിരിച്ചടിക്കുമെന്നും ഉള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ലെന്ന് കഴിഞ്ഞ ദിവസം താലിബാനെ ആക്രമിക്കാന്‍ തങ്ങളില്ലെന്ന നിലപാട് സൗദി വെളിപ്പെടുത്തിയതോടെ പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാന്‍ എന്നാല്‍ ചതിയും കാപട്യവും വഞ്ചനയും മാത്രമാണെന്ന് ഒരിയ്‌ക്കല്‍ കൂടി ലോകത്തിന് മുന്നില്‍ വെളിവായിരിക്കുകയാണ്.

താലിബാന്‍ പാകിസ്ഥാനെ ആക്രമിച്ചപ്പോള്‍ സൗദിയില്‍ നിന്നും സൈനിക സഹായം തേടി ഷെഹ്ബാസ് ഷെരീഫ് വിളിച്ചപ്പോള്‍ സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈമലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ സൗദി-പാക് കരാര്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയെ വിരട്ടാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഷെഹ്ബാസ് ഷെരീഫിന്റെ ഈ വെല്ലുവിളി വെറും ഉമ്മാക്കിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ നാവിക മേധാവിയും കരസേനാമേധാവിയും പാകിസ്ഥാനെ വെല്ലുവിളിച്ചപ്പോഴും യാതൊരു മറുപടിയും പാകിസ്ഥാന് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയാല്‍ ഭൂപടത്തില്‍ നിന്നു തന്നെ പാകിസ്ഥാന്‍ എന്ന രാജ്യത്തെ തുടച്ചുനീക്കും എന്നാണ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഭീഷണി മുഴക്കിയത്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സര്‍ക്രീക്കില്‍ പാകിസ്ഥാന്‍ നടത്തുന്ന ആധിപത്യശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നും സര്‍ക്രീക്കിലൂടെ കറാച്ചിലേക്കും ഒരു വഴിയുണ്ടെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയൊന്നും ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. ഇത് പാകിസ്ഥാന്റെ പ്രതിരോധരംഗത്തെ ദൗര്‍ബല്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം രഹസ്യമായി ചില ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ആസൂത്രണം ചെയ്യുന്നതായി സൂചനയുണ്ടായിരുന്നു. ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാവിക-കരസേനമേധാവിമാരും രാജ് നാഥ് സിങ്ങും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഖത്തറില്‍ എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതോടെയാണ് സൗദി പാകിസ്ഥാനുമായി ഒരു പ്രതിരോധക്കരാര്‍ ഉണ്ടാക്കിയത്. വേറെ വഴിയൊന്നും മുന്നിലില്ലെങ്കില്‍ അവസാന രക്ഷാമാര്‍ഗ്ഗമായി പാകിസ്ഥാന്റെ ആണവായുധം ലഭ്യമാക്കുക എന്നതായിരുന്നു സൗദിയുടെ ലക്ഷ്യം. പക്ഷെ ഈ പ്രതിരോധക്കരാറിനെ ഉയര്‍ത്തിക്കാട്ടി, പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി അറേബ്യ ഇടപെടും എന്ന നിലയില്‍ വ്യഖ്യാനിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

നേറ്റോ കരാറിന് തുല്ല്യമായ കരാറാണ് പാകിസ്ഥാനും സൗദിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം. നേറ്റോ പ്രതിരോധ കരാര്‍ പ്രകാരം നേറ്റോയില്‍ അംഗമായ ഒരു രാജ്യത്തെ പുറത്തുനിന്നും മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ മറ്റ് 39 നേറ്റോ രാജ്യങ്ങളും ആ രാജ്യത്തെ ആക്രമിക്കും. അതുപോലെ പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദിയും സൗദിയെ ആക്രമിച്ചാല്‍ പാകിസ്ഥാനും പരസ്പരം ഇടപെടുമെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടത്. എന്നാല്‍ അങ്ങിനെ ഒരു കരാര്‍ സൗദി ഒപ്പുവെച്ചത് സൗദിക്ക് പാകിസ്ഥാന്റെ സഹായം ലഭിക്കാന്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അല്ലാതെ പാകിസ്ഥാനെ ആരെങ്കിലും ആക്രമിച്ചാല്‍ സൗദി ഇടപെടില്ല എന്നതാണ് ഇപ്പോള്‍ തെളിഞ്ഞത്. താലിബാന്റെ ആക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് പാകിസ്ഥാന്‍ സൗദിയുടെ സൈനികസഹായം തേടിയത്. എന്നാല്‍ താലിബാനെതിരെ ഇടപെടാന്‍ തങ്ങളില്ലെന്ന് സൗദി അറിയിക്കുകയായിരുന്നു.

അതായത് പാകിസ്ഥാനെ രക്ഷിക്കാന്‍ മൂന്നാമതൊരു രാജ്യവുമായി യുദ്ധം ചെയ്യാന്‍ സൗദിക്ക് താല്‍പര്യമില്ലെന്നത് പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ പാകിസ്ഥാന്‍ സൗദിയുമായി ഇല്ലാത്ത കരാര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.

Tags: Saudi ArabiaPM ModiMohammed Bin SalmanShehbaz SharifTaliban attackTaliban against Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.