ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും ഇന്‍ഡി മുന്നണിയിലെ ഘടകക്ഷികളുടെ ഇടയില്‍ പുല്ലുവില. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ഒടുവില്‍ തോല്‍ക്കുമെന്നുറപ്പുള്ള നാലാമത്തെ സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നല്‍കിയത്.
ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും തുല്ല്യശക്തികളായി പരസ്പരം പരിഗണിക്കുകയാണ്. അതിനാല്‍ ഏകദേശം 100 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പദ്ധതി. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റെയും ആര്‍ജെഡി രാഹുല്‍ ഗാന്ധിക്ക് പുല്ലുവിലയാണ് നല്‍കുന്നത്.
ആകെ 243 പേരുളള ബീഹാര്‍ നിയമസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. ആര്‍ജെഡി 77 സീറ്റുകളില്‍ വിജയിച്ചു. ഇക്കുറി കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു തേജസ്വി യാദവ്. ആകെ 50 സീറ്റുകള്‍ നല്‍കാമെന്നാണ് തേജസ്വി യാദവ് പറയുന്നത്. ആര്‍ജെഡി 158 സീറ്റില്‍ മത്സരിക്കുമെന്നും അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് വിജയസാധ്യത കുറവായതിനാലാണ് സീറ്റുകള്‍ വെട്ടിക്കുറയ്‌ക്കുന്നത്.
ജമ്മു കശ്മീരില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ മൂന്ന് സീറ്റുകളില്‍ മാത്രമേ നാഷണല്‍ കോണ്‍ഫറന്‍സിന് വിജയസാധ്യതയുള്ളൂ. ഈ മൂന്ന് സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന ഒമര്‍ അബ്ദുള്ള തോല്‍ക്കാന്‍ സാധ്യതയുള്ള നാലാമത്തെസീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നല്കുന്നത്.
സംസ്ഥാനങ്ങളില്‍ അനുദിനം ദുര്‍ബലപ്പെടുന്ന കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടെന്ന അഭിപ്രായം ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ രൂഢമൂലമാവുകയാണ്. ഇത് ഭാവിയില്‍ കോണ്‍ഗ്രസിന് ഭീഷണിയുമാണ്. കാരണം അടിത്തട്ടിലുള്ള അണികള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാവുകയാണ്.
















