ഏറ്റുമാനൂർ: ക്ഷേത്രക്കൊള്ളകൾക്ക് കൂട്ടുനിൽക്കുന്ന ദേവസ്വംമന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഏറ്റുമാനൂർ നടയത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളടക്കം ജനങ്ങളെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടംചേർന്ന് ആക്രമിച്ചു. പ്രതിഷേധ പരിപാടികൾ കഴിഞ്ഞ് പിരിഞ്ഞുപോയവരെ പലയിടങ്ങളിൽ ഒറ്റതിരിഞ്ഞ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വേണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ബിജെപി നേയതാക്കൾ ആരോപിച്ചു.
വനിതകളെ ഡിവൈഎഫ്‌ഐക്കാർ ആക്രമിക്കുമ്പോൾ നോക്കിനിന്ന പോലീസ് ജീവൻവേണമെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ എന്ന പറയുന്നുണ്ടായിരുന്നു.
മന്ത്രി വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആയിരക്കണനക്കിന് വിശ്വാസികൾ എത്തിയത് സിപിഎം നേതാക്കളേയും മന്ത്രി വാസവനേയും ആശങ്കപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസിനെയും വെല്ലുവിളിച്ച് സിപിഎം നേതാക്കൾ ആക്രമിച്ചത്. സംഭവത്തിന് പിന്നിൽ മന്ത്രിയുടെ അറിവും സമ്മതവും നിർദ്ദേശവുമുള്ളതായാണ് ബിജെപി നേതാക്കൾ വിലയിരുത്തുന്നത്. മുതിർന്ന ബിജെപി നേതാക്കൾ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയാണ്.
ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഗതാഗതം തടസപ്പെടുത്തുന്നതുൾപ്പെടെ പ്രക്ഷോഭത്തിലാണ്.
ബിജെപി സംസ്ഥാന നേതാക്കളായ സി. കൃഷളണകുമാർ, അനൂപ് ആന്റണി, ഷോൺ ജോർജ്ജ്, ജില്ലാ, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തകരെ സമാധാനിപ്പിക്കുകയും പോലീസുമായി ചർച്ച നടത്തുകയും ചെയ്യുകയാണ്.
















