യുഎന്‍ (വാഷിംഗ്ടണ്‍): സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്‌ട്രസഭയില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ പ്രതിനിധി ഹരീഷ് പർവതനേനി. 1971 ല്‍ ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്ഥാൻ വംശഹത്യകളും കൂട്ട ബലാത്സംഗങ്ങളും നടത്തിയെന്നും സ്ത്രീകൾ ഉൾപ്പെടെ നാല്‍പതിനായിരം ആളുകളെ പാകിസ്ഥാന്‍ വംശഹത്യ ചെയ്‌തെന്നും ഹരീഷ് പര്‍വതനേനി കുറ്റപ്പെടുത്തി.
ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി പാകിസ്ഥാന്റെ ഈ മുഖംമൂടി തുറന്നുകാട്ടിയത്. ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ നടത്തിയ ക്രൂരതകളും അദ്ദേഹം എണ്ണിപ്പറഞ്ഞു.
“1971-ൽ ഓപ്പറേഷൻ സെർച്ച്ലൈറ്റിലൂടെ സൈന്യത്തിന് വംശഹത്യയ്‌ക്കും കൂട്ട ബലാത്സംഗത്തിനും അനുമതി നൽകിയ രാജ്യമാണ് പാകിസ്ഥാൻ. 400,000 ജനങ്ങളെയാണ് ഇക്കാലത്ത് വംശഹത്യയിലൂടെ ഉന്മൂലനം ചെയ്‌തത് എന്ന് ഹരീഷ് പർവ്വതനേനി വിമർശിച്ചു.
സ്വന്തം ജനതയെ ബോംബെറിഞ്ഞ്, ആസൂത്രിതമായ വംശഹത്യ നടത്തുന്ന രാജ്യത്തിന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ സംസാരിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. നിർഭാഗ്യവശാൽ, എല്ലാ വർഷവും എന്റെ രാജ്യത്തിനെതിരെ, ഇന്ത്യൻ പ്രദേശമായ ജമ്മു കശ്‌മീരിനെതിരെ പാകിസ്ഥാന്റെ വ്യാമോഹപരമായ വിമർശനങ്ങൾ കേൾക്കാൻ ഞങ്ങൾ വിധിക്കപ്പെടുന്നു,
ദക്ഷിണേഷ്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് 1971ൽ പാകിസ്ഥാൻ നടത്തിയ ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന് ഹരീഷ് പരാമർശിച്ചു.ബംഗാളി ദേശീയതയെ തകർക്കാൻ 1971 മാർച്ചിൽ പാകിസ്ഥാൻ സൈനിക ഭരണകൂടം ആരംഭിച്ച ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് സ്വന്തം സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതിന് സൈന്യത്തിന് അനുമതി നൽകുകയയായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളിലെ പാകിസ്ഥാന്റെ റെക്കോഡ് രക്തത്തിലും ക്രൂരതയിലും മുങ്ങിയതാണെന്ന് കൗൺസിലിനെ ഓർമിപ്പിച്ചു.
ആഭ്യന്തര അടിച്ചമർത്തലിൽ നിന്നും ഭീകരതയെ സ്പോൺസർ ചെയ്യുന്നതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് കശ്‌മീരിനെ പതിവായി ഉപയോഗിക്കുന്ന ഒരു രാഷ്‌ട്രമാണ് പാകിസ്ഥാൻ എന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
















