വാഷിംഗ്ടൺ : ഹമാസിന് പിന്തുണയുമായി പോയ ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബെർഗ് കിറുക്ക് പിടിച്ചവളാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രെറ്റ തുൻബെർഗിന്റെ രാഷ്‌ട്രീയപ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗ്രെറ്റയ്‌ക്ക് ദേഷ്യം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നമുണ്ട്. ആവർ ഒരു ഡോക്ടറെ കാണണം. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ അവളെ ശ്രദ്ധിച്ചവര്‍ക്കെല്ലാം അക്കാര്യം മനസ്സിലാവുമെന്നും ട്രംപ് പറഞ്ഞു.
‘അവള്‍ ഒരു പ്രശ്‌നക്കാരിയാണ്, കോപം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവൾ. അവള്‍ ഒരു ഡോക്ടറെ കാണണം. നിങ്ങള്‍ അവളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവും, ഒരു ചെറുപ്പക്കാരി എന്ന രീതിയില്‍ അവള്‍ക്ക് വലിയ ദേഷ്യവും കിറുക്കുമാണ്’, ട്രംപ് പറഞ്ഞു. ഗ്രെറ്റയ്‌ക്ക് ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ജൂണിലും പറഞ്ഞിരുന്നു. ഇസ്രയേല്‍ സേന തടഞ്ഞ ബ്രിട്ടീഷ് പതാകയുള്ള ‘മദ്‌ലീന്‍’ എന്ന കപ്പലില്‍ ഇസ്രയേലില്‍ എത്താനുള്ള ത്യുൻബെയുടെ ശ്രമത്തെയും ട്രംപ് വിമര്‍ശിച്ചു.
കർഷക സമരത്തിന്റെ പേരിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് ചെങ്കോട്ടയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘർഷം നടത്തിയതിനെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പങ്കുവെച്ച വ്യക്തിയാണ് ഗ്രേറ്റ . . ഇത് പ്രചരിപ്പിച്ചതിൽ ഖാലിസ്താൻ ഉൾപ്പെടെയുള്ള സംഘടനകൾക്കും പങ്കുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
















