ഇസ്താംബൂൾ : ആക്ടിവിസ്റ്റ് ആയ ഗ്രെറ്റ തുൻബെർഗിനോട് ഇസ്രായേൽ ക്രൂരമായി പെരുമാറിയതായി പരാതി. ഗാസയിൽ നിന്നും തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ചില ആക്ടിവിസ്റ്റുകളാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഗ്രേറ്റ തുന്‍ബര്‍ഗിനെ ശാരീരികമായി കയ്യേറ്റം ചെയ്തു. ഇവരുടെ മുടി പിടിച്ച് വലിക്കുകയും ഇസ്രേയേല്‍ പതാകയേന്താന്‍ നിബര്‍ബന്ധിച്ചു എന്നുമാണ് പരാതി. കപ്പലില്‍ ഗ്രേറ്റയുടെ സഹയാത്രികരായിരുന്ന മലേഷ്യന്‍ സ്വദേശി ഹസ്വാനി ഹെല്‍മിയും യുഎസ് സ്വദേശി വിന്‍ഡ്ഫീല്‍ഡ് ബീവര്‍ എന്നിവരെ ഉദ്ധരിച്ച അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വിവരങ്ങള്‍ പങ്കുവച്ചത്.
മനുഷ്യത്വ രഹിതമായാണ് ഇസ്രയേല്‍ അധികൃതര്‍ ഇടപെട്ടത് എന്നും ഇവര്‍ ആരോപിച്ചു. കസ്റ്റഡിയില്‍ വെള്ളവും ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ചു. ഗ്രേറ്റയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചു. ഇസ്രായേല്‍ പതാകയുമായി നടക്കാന്‍ തുന്‍ബര്‍ഗിനെ ഇവര്‍ നിര്‍ബന്ധിച്ചു. ഇസ്രായേലിന്റെ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തുന്‍ബെര്‍ഗിനെ പിടിച്ചു തള്ളിയെന്നും ഇവർ ആരോപിച്ചു.
















