ന്യൂഡൽഹി ; വിദേശത്ത് പോയി ഇന്ത്യയ്‌ക്കെതിരെ വിഷയങ്ങൾ ഉന്നയിച്ച ആദ്യ എംപി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവെന്ന നിലയിൽ വിദേശത്ത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കെതിരെ രാഹുൽ ഗാന്ധി സംസാരിച്ചതായി റിജിജു ആരോപിച്ചു. കോൺഗ്രസ് നേതാവിന്റെ വ്യക്തിപരമായ സന്ദർശനത്തെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്നും, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ പ്രസ്താവനകൾ ആശങ്കാജനകമാണെന്നും കിരൺ റിജിജു പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇന്ദിരാഗാന്ധി വിദേശ പര്യടനത്തിന് പോയപ്പോൾ, ഇന്ത്യയിൽ അവർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് അവരോട് ചോദിച്ചു. വിദേശത്ത് ഇന്ത്യൻ സർക്കാരിനെതിരെ സംസാരിക്കില്ലെന്ന് അവർ പറഞ്ഞു. എന്നാൽ വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്ന ആദ്യത്തെ പ്രതിപക്ഷ നേതാവും എംപിയുമാണ് രാഹുൽ ഗാന്ധി. ഇത് വളരെ ദുഃഖകരമായ കാര്യമാണെന്ന് കിരൺ റിജിജു പറഞ്ഞു.
ജനറേഷൻ ഇസഡിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യയുടെ ജനറൽ-ഇസഡ് സംവേദനക്ഷമതയുള്ളവരും, സത്യസന്ധരും, മൂർച്ചയുള്ളവരും, ബുദ്ധിമാന്മാരും , ഇന്ത്യയെ ഒരു മഹത്തായ രാഷ്‌ട്രമാക്കാനുള്ള ദൃഢനിശ്ചയമുള്ളവരുമാണെന്ന് റിജിജു പറഞ്ഞു. ‘ ഇന്ത്യയെ 6 പതിറ്റാണ്ടുകളായി ദാരിദ്ര്യത്തിൽ നിർത്തിയ പാർട്ടിയെയും കുടുംബത്തെയും ജനറേഷൻ ഇസഡ് സഹിക്കില്ല .
ഒരു കുടുംബത്തെക്കുറിച്ച് മാത്രം കരുതുന്ന അഴിമതിക്കാരും കഴിവുകെട്ടവരുമായ രാഷ്‌ട്രീയക്കാരെ അവർ നിരസിക്കുന്നു. രാഹുൽ പറയുന്ന ജനറേഷൻ ഇസഡ് ഒരിക്കലും കുടുംബഭരണം അംഗീകരിക്കില്ല. അവർ നെഹ്രു കുടുംബത്തെ എടുത്ത് പുറത്ത് കളയും . നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്ക് ശേഷം അവർ എന്തിനാണ് രാഹുലിനെ സഹിക്കുന്നത്? ഒരു ദിവസം നിങ്ങളെയും ഇവിടെ നിന്ന് പുറത്താക്കുമെന്ന് റിജിജു പറഞ്ഞു.
















