Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബൈക്കിനെയും കാറിനെയും കുറിച്ച് അറിയില്ല, പറഞ്ഞതത്രയും വിഡ്ഡിത്തമെന്ന് ഓട്ടോകാര്‍ ഇന്ത്യ എഡിറ്റര്‍ സൊറാബ്ജി

കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ബൈക്കിനെയും കാറിനെയും താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശുദ്ധവിഡ്ഡിത്തമാണെന്ന് ഓട്ടോകാര്‍ ഇന്ത്യയുടെ എഡിറ്ററും വാഹനരംഗത്തെ വിദഗ്ധനുമായ ഹോമസ്ദ് സൊറാബ്ജി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 11:36 pm IST
in India
ഓട്ടോകാര്‍ ഇന്ത്യ എഡിറ്റര്‍ സൊറാബ്ജി (വലത്ത്)

ഓട്ടോകാര്‍ ഇന്ത്യ എഡിറ്റര്‍ സൊറാബ്ജി (വലത്ത്)

മുംബൈ: കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ബൈക്കിനെയും കാറിനെയും താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശുദ്ധവിഡ്ഡിത്തമാണെന്ന് ഓട്ടോകാര്‍ ഇന്ത്യയുടെ എഡിറ്ററും വാഹനരംഗത്തെ വിദഗ്ധനുമായ ഹോമസ്ദ് സൊറാബ്ജി. ഇന്ത്യാ ടുഡേ ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് വാഹനങ്ങളുടെ സാങ്കേതികവിദ്യയെക്കുറിച്ചോ എഞ്ചിനീയറിംഗിനെക്കുറിച്ചോ അറിയില്ലെന്ന് സൊറാബ് ജി പറഞ്ഞത്.

ബൈക്ക് സുരക്ഷിതമാണമെന്നും കാരണം അപകടം സംഭവിച്ചാല്‍ ബൈക്കിന്റെ എഞ്ചിന്‍ തെറിച്ചുപോകുമെന്നും അതിനാല്‍ സുരക്ഷിതമാണെന്നുമാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. “എന്നാല്‍ മോട്ടോര്‍ സൈക്കിളാണ് ഏറ്റവും അപകടമുണ്ടാക്കുന്ന വാഹനം. അതിന് രണ്ട് ചക്രമേ ഉള്ളൂ എന്നതിനാല്‍ നിങ്ങള്‍ അതില്‍ നിന്നും തെറിച്ചോ, തെന്നിയോ വീഴാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ അപകടമുണ്ടായാല്‍ എഞ്ചിന്‍ മോട്ടോര്‍ സൈക്കിളില്‍ നിന്നും തെറിച്ചുപോകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാദവും ശുദ്ധവിഡ്ഡിത്തമാണ്. അങ്ങിനെയൊന്നും എഞ്ചിന്‍ മോട്ടോര്‍ സൈക്കിളില്‍ നിന്നും തെറിച്ചുപോകില്ല. “- സൊറാബ് ജി പറഞ്ഞു.

“അതുപോലെ ഒരു കാറിന് 3000 കിലോ ഗ്രാം ഭാരമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും ശരിയല്ല. ഇലക്ട്രിക് കാറുകള്‍ 2000 മുതല്‍ 2500 കിലോഗ്രാം വരെ മാത്രമേ ഭാരമുള്ളൂ. കാര്‍ ആണ് എന്തായാലും ബൈക്കിനേക്കാളും കൂടുതല്‍ സുരക്ഷിതം. അല്ലാതെ രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ബൈക്ക് കാറിനേക്കാള്‍ സുരക്ഷ കൂടുതലുള്ള വാഹനമല്ല. സാങ്കേതികമായും എഞ്ചിനിയറിംഗിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാലും രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധവിഡ്ഡിത്തമാണ്.”-സൊറാബ്ജി ചൂണ്ടിക്കാട്ടുന്നു.

“കാറില്‍ എഞ്ചിന്‍ എന്നത് നല്ല ഭാരം കൂടിയ ഭാഗമാണ് എന്നത് ശരിയാണ്. പക്ഷെ വാഹനാപകടമുണ്ടായാല്‍ എഞ്ചിന്‍ കാറിനുള്ളിലേക്ക് വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ശുദ്ധവിഡ്ഡിത്തമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാറുകളില്‍ ഇതായിരുന്നു സ്ഥിതിയെങ്കിലും ഇപ്പോള്‍ കാര്‍ നിര്‍മ്മിതിയെല്ലാം ഏറെ മാറി. ചെറിയ കാറുകള്‍ പോലും ഉയര്‍ന്ന സുരക്ഷാനിലവാരം പുലര്‍ത്തുന്നവയാണ്. അതുപോലെ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് കാറിനുള്ളില്‍ ഇപ്പോള്‍ നിരവധി എയര്‍ബാഗുകളും ഉണ്ട്. കാറിന് ഇത്രയും ഭാരം കൂടാന്‍ കാരണം അതിലെ സുരക്ഷാഘടകങ്ങളും പാര്‍ട്സും എല്ലാം കാരണമാണ്. “- സൊറാ ബ് ജി വിശദീകരിക്കുന്നു.

ഊര്‍ജ്ജത്തിന്റെ വികേന്ദ്രീകരണം ബൈക്കില്‍ ഉണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിശദീകരണം ശരിയല്ല. പിന്നെ ബൈക്കില്‍ എഞ്ചിന് മുന്‍പിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലും അര്‍ത്ഥമില്ല. ബൈക്കിന്റെ അടിയിലാണ് എഞ്ചിനെന്നും സൊറാബ്ജി പറയുന്നു. ഒരു പക്ഷെ ഊര്‍ജ്ജത്തിന്റെ വിതരണത്തിന്റെ കാര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ അത് തുല്യമായി വീതിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണ്. ഇരുചക്ര, നാലു ചക്ര വൈദ്യുത വാഹനങ്ങളില്‍ ഇത് ശരിയാണ്. ഒരു പക്ഷെ രാഹുല്‍ ഗാന്ധി ഇതാണോ പറയാന്‍ ശ്രമിച്ചതെന്ന് അറിയുന്നില്ലെന്നും സൊറാബ്ജി പറയുന്നു.

ഒരു യാത്രക്കാരനെ വഹിക്കാന്‍ കാറിന് 3000 കിലോഗ്രാം ഭാരം വേണമെന്നും ഒരു യാത്രക്കാരനെ വഹിക്കാന്‍ ബൈക്കിന് 100 കിലോഗ്രാം മതിയെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് സൊറാബ്ജി വിശദീകരിക്കുന്നു. വാസ്തവത്തില്‍ ഒരു യാത്രക്കാരനെ വഹിക്കാനല്ല കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് യാത്രക്കാരെ വരെ കാറിന് വഹിക്കാന്‍ കഴിയും. മൂന്ന് നിരയുള്ള സീറ്റുകളുള്ള കാറില്‍ അതില്‍ കൂടുതലും യാത്രക്കാര്‍ക്ക് കയറാനാകും. എന്തായാലും ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനല്ല കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയുടെ അര്‍ത്ഥവും മനസ്സിലാവുന്നില്ല.

ഒരു ഓട്ടോ വിദഗ്ധനെപ്പോലെയും എഞ്ചിനീയറിംഗ് വിദഗ്ധനെപ്പോലെയും രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗത്തില്‍ നിറയെ വിഡ്ഡിത്തം നിറഞ്ഞ പരാമര്‍ശങ്ങളാണ്. ഇതോടെ ഓട്ടോമൊബൈല്‍ വിഷയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയ്‌ക്ക് യാതൊരു വിവരവുമില്ല എന്ന കാര്യം വ്യക്തമായിരിക്കുകയാണ്. ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ട്രോളുകളും നിറയുകയാണ്. ഒരു വിദേശ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ ഇങ്ങിനെ വിഡ്ഡിത്തം പുലമ്പാന്‍ ഇന്ത്യയിലെ പ്രതിപക്ഷ നേതാവിന് യാതൊരു ഉളുപ്പുമില്ലേ എന്ന ചോദ്യവും ഉയരുന്നു. ഇത്തരം വിഡ്ഡിത്തങ്ങള്‍ രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്നത് പണ്ട് രാജീവ് ഗാന്ധിയുടെയും ഇപ്പോള്‍ സോണിയയുടെയും മനസാക്ഷി സൂക്ഷിപ്പുകാരനായ, ടെക്നോക്രാറ്റ് എന്ന് അറിയപ്പെടുന്ന സാം പിത്രോദയാണെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആരോപിക്കുന്നു.

 

Tags: Rahul Gandhi foreign visitcolombia UniversityColumbia EIA UniversityRahul Gandhi in ColumbiaSorabjeeHormazd SorabjeeAuto car IndiaAutomobile expert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ശരിക്കും ഇന്ത്യാ വിരുദ്ധർ ? രാഹുലിന്റെ വിദേശ യാത്രകളെ കുറിച്ച് കോൺഗ്രസിനോട് നിരവധി ചോദ്യങ്ങളുമായി ബിജെപി  

India

വീണ്ടും വിദേശമണ്ണില്‍ ഇന്ത്യയെ നാറ്റിച്ച് രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ്

World

ഗാസ പ്രതിഷേധങ്ങളിൽ സജീവ പങ്കുവഹിച്ച പലസ്തീൻ വിദ്യാർത്ഥിക്ക് അമേരിക്കൻ പൗരത്വം വേണം ; ഇമിഗ്രേഷൻ ഓഫീസിൽ വച്ച് തന്നെ അറസ്റ്റ് ചെയ്ത് പോലീസ്

World

പഠനത്തിന് എത്തിയ ഖലീൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയത് വിഘടനവാദവും മതമൗലിക വാദവും ; തൂക്കിയെടുത്ത് ജയിലിലിട്ടു : ഇനി നാടുകടത്തൽ

News

ഹമാസ് അനുകൂല പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ അമേരിക്ക നാടുകടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.