കൊച്ചി: ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി നേടിയ ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന്. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. 800 ടിക്കറ്റാണ് ഇവിടെ നിന്ന് ലതീഷ് വാങ്ങിയത്. ആര്‍ക്കാണ് ടിക്കറ്റ് വിറ്റത് ഒരു പിടിയുമില്ലെന്നാണ് ലതീഷിന്റെ പ്രതികരണം.
നെട്ടൂരുകാരിലാരെങ്കിലുമാകണം ഭാഗ്യവാനെന്നാണ് ആഗ്രഹമെന്ന് ലതീഷ് പറഞ്ഞു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷ് കട നടത്തുന്നത്. ലോട്ടറി കച്ചവടം ആരംഭിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നും ലതീഷ് പറഞ്ഞു. എന്നാൽ ബമ്പര്‍ ടിക്കറ്റിൽ ഒരെണ്ണം പോലും താൻ എടുത്തില്ലെന്നും രതീഷിന്റെ വാക്കുകള്‍. എറണാകുളത്തും പരിസരത്തും ഭാഗ്യശാലി ഉണ്ടെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
ഏത് ടിക്കറ്റാണ് ഏത് നമ്പരാണ് എന്ന് തനിക്ക് അറിയില്ലെന്നും ഭഗവതി ഏജന്‍സിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ലതീഷ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 800 ടിക്കറ്റുകളാണ് ലതീഷ് എടുത്തിരുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ചെയ്തു. തന്റെ മാത്രമല്ല എടുക്കുന്നവരുടെ ഭാഗ്യം കൂടിയാണെന്ന് ലതീഷ് പറഞ്ഞു.
















