ബെംഗളൂർ: പ്രസിദ്ധ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന (97) ടി.ജെ.എസ്. ജോർജ് അന്തരിച്ചു. രാജ്യം പത്മഭൂഷൺ നൽകി (2011) അദ്ദേഹത്തെ ആദരിച്ചിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇംഗ്ലീഷ്- മലയാളം മാധ്യമ പ്രവർത്തകനായിരുന്നു. ഏഷ്യാ വീക് പത്രത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിന്റെ എഡിറ്റോറിയൽ സംഘത്തിൽ ആയിരുന്നു അവാസന കാലം.
മാധ്യമപ്രവർത്തകൻ, സാഹിത്യ-സാംസ്‌കാരിക പ്രവർത്തകൻ, വിമർശകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു ടി.ജെ.എസ്. ജോർജ്ജ്.
ഇന്ന് വൈകിട്ട് നാലര മണിക്കായിരുന്നു അന്ത്യം. ആദ്യകാലത്ത് മുംബൈയിൽ പിൽക്കാലത്ത് ശിവസേനാ നേതാവായി മാറിയ ബാൽ താക്കറെയോടൊപ്പം ഫ്രീ പ്രസ് ജേണലിൽ മാധ്യമപ്രവർത്തനം നടത്തിയിട്ടുണ്ട്. താക്കറെ അന്ന് കാർട്ടുൺസിറ്റ് ജേണലിസ്്റ്റായിരുന്നു. ‘ഘോഷയാത്ര’ എന്ന പ്രസിദ്ധമായ കൃതിയിൽ പ്രമുഖരെക്കുറിച്ചുള്ള വിവരണങ്ങളും സ്വന്തം അനുഭവങ്ങളുമാണ്.
അന്ത്യകർമ്മങ്ങൾ, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല.
















