ന്യൂദൽഹി: നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും പോലീസ് ഏറ്റുമുട്ടലുകളിലുമുള്ള മരണം ഭയന്ന് മാവോയിസ്റ്റ് സംഘടനയിൽ സജീവമായിരുന്ന 103 നക്സലൈറ്റുകൾ ഇപ്പോൾ അക്രമം ഉപേക്ഷിച്ച് സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ 49 നക്സലൈറ്റുകളുടെ തലയ്‌ക്ക് 1.7 കോടി രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ നക്സലൈറ്റുകളെല്ലാം എസ്പി ഓഫീസിലാണ് കീഴടങ്ങിയത്.
ഛത്തീസ്ഗഢിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ നക്സലൈറ്റുകൾ കീഴടങ്ങുന്നത്. ബിജാപുരിലെ ദസറ ദിനത്തിൽ നക്സലൈറ്റുകൾ കീഴടങ്ങിയത് മാവോയിസ്റ്റ് സംഘടനയ്‌ക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒക്ടോബർ 4 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബസ്തർ സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇത്രയും നക്സലൈറ്റുകൾ കീഴടങ്ങുന്നത്.
അതേ സമയം ഇത് വെറും കീഴടങ്ങലല്ല, മറിച്ച് അക്രമത്തിന്റെയും വ്യാമോഹത്തിന്റെയും അടിസ്ഥാനത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പരാജയമാണെന്ന് എസ്പി പറഞ്ഞു. കീഴടങ്ങിയ നക്സലൈറ്റുകൾക്ക് സർക്കാരിന്റെ പുനരധിവാസ നയത്തിന്റെ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സെപ്റ്റംബർ 24 ന് ദന്തേവാഡ ജില്ലയിലെ പോലീസ് സൂപ്രണ്ട് ഗൗരവ് റോയിയുടെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും മുമ്പാകെ 71 നക്സലൈറ്റുകൾ കീഴടങ്ങിരുന്നു. ഇതിൽ 30 നക്സലൈറ്റുകൾക്ക് 6.4 മില്യൺ രൂപയുടെ പാരിതോഷികം ഉണ്ടായിരുന്നു. എല്ലാവരും “ലോൺ വർതതു അഭിയാൻ” പ്രകാരമാണ് കീഴടങ്ങിയത്.
















