ഡെറാഡൂൺ : സംസ്ഥാന സർക്കാർ അതിന്റെ സാംസ്കാരിക മൂല്യങ്ങളും ജനസംഖ്യാശാസ്ത്രവും സംരക്ഷിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന “ചാപ്റ്റർ 2025” കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ സംസ്ഥാനത്തെ 9,000 ഏക്കർ ഭൂമി ലാൻഡ് ജിഹാദിൽ നിന്ന് മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കർശനമായ മതപരിവർത്തന വിരുദ്ധ, കലാപ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. സനാതന ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തുന്ന ജിഹാദികളെ പിടികൂടാൻ ഓപ്പറേഷൻ കലനേമി ആരംഭിച്ചിട്ടുണ്ടെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലാൻഡ് ജിഹാദിനെതിരെ കർശന നടപടി സ്വീകരിച്ചതിലൂടെ തൊള്ളായിരത്തിലധികം ഏക്കർ സർക്കാർ ഭൂമി ലാൻഡ് ജിഹാദികളിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം ഏകദേശം 250 ഓളം അനധികൃത മദ്രസകൾ പൂട്ടുകയും 500 ലധികം അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് പുതിയ നിയമം നടപ്പിലാക്കി മദ്രസ ബോർഡ് നിർത്തലാക്കാൻ തീരുമാനമെടുത്തു. ഇതിന്റെ കീഴിൽ 2026 ജൂലൈ 1 ന് ശേഷം സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടും. മാത്രമല്ല രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നിയമം നടപ്പാക്കിയതിലൂടെ എല്ലാ പൗരന്മാർക്കും ഒരു ഏകീകൃത നിയമം നടപ്പിലാക്കുന്നതിനുള്ള ചരിത്രപരമായ പ്രവർത്തനം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നിന്നുള്ള 25,000-ത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി ലഭിച്ചു, ഇത് ഒരു റെക്കോർഡാണ്. ഈ നിയമം നടപ്പിലാക്കിയതിനുശേഷം, നൂറിലധികം തട്ടിപ്പ് മാഫിയകളെ ജയിലിലടച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
















