ഡെറാഡൂൺ : ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ പട്ടേൽ നഗർ പ്രദേശത്ത് മുസ്ലീം സമൂഹം കഴിഞ്ഞ ദിവസം രാത്രി ഉണ്ടാക്കിയ കലാപത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കലാപകാരികൾ കലാപം നടത്തിയാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും ജയിലിലേക്ക് അയയ്‌ക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം പിടിച്ചു വാങ്ങുമെന്ന് മുഖ്യമന്ത്രി ധാമി കർശനമായി പറഞ്ഞു. ഇത് ദേവഭൂമിയാണെന്നും സനാതന ധർമ്മത്തിന്റെ നാടാണെന്നും അതിന്റെ പരിസ്ഥിതി നശിപ്പിക്കുന്നവർക്ക് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം കലാപകാരികളെ ജയിലിലടയ്‌ക്കാനാണ് ഞങ്ങൾ കലാപ വിരുദ്ധ നിയമം നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു.
കലാപകാരികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ പോലീസ് ഭരണകൂടത്തിന് സ്വതന്ത്രമായ നിയന്ത്രണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടതെ കാശിപൂർ, ഡെറാഡൂൺ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കാൻ പോലീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം രാത്രി ഡെറാഡൂണിൽ നടന്ന സംഭവത്തെത്തുടർന്ന് പട്ടേൽ നഗറിലും പരിസര പ്രദേശങ്ങളിലും പോലീസ് ഉദ്യോഗസ്ഥരും പോലീസ് സേനയും ചേർന്ന് തിരച്ചിൽ നടത്തുകയും സോഷ്യൽ മീഡിയ നിരീക്ഷിക്കുകയും ചെയ്തു. എസ്‌എസ്‌പി അജയ് സിംഗ് പറയുന്നതനുസരിച്ച് പരിശോധനാ പ്രക്രിയ പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ തിരിച്ചറിയുന്നുണ്ടെന്നും തെരുവുകളിൽ ഇത്തരം ഭ്രാന്ത് വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. സംഘർഷഭരിതമായ പ്രദേശത്തെ റേഷൻ കാർഡുകളും പൊതുസേവന കേന്ദ്രങ്ങളും പരിശോധിക്കുന്ന ജോലികൾ വേഗത്തിലാക്കുന്നുണ്ടെന്ന് ഭരണ വൃത്തങ്ങളും അറിയിച്ചു.
















