മലപ്പുറം : ഇസ്രായേൽ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ജമാത്തെ ഇസ്ലാമി.സൂപ്പർ മാർക്കറ്റുകളിൽ ഇസ്രായേലി ഉത്പ്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട് . ഒപ്പം മദ്രസകളിലും ഇതിനായുള്ള ക്ലാസുകൾ നടത്തും. ഗാസയ്‌ക്ക് പിന്തുണയുമായി സംഘടിപ്പിച്ച പരിപാടിയിലാണ് ജമാ അത്തെ ഇസ്ലാമി നേതാവിന്റെ ആഹ്വാനം.
‘ സൂപ്പർ മാർക്കറ്റിൽ പോയി ഉത്പ്പന്നങ്ങൾ നോക്കിയാൽ അത് ഇസ്രായേലി ആണോയെന്ന് ഈ ആപ്പ് പറയും. പലസ്തീന് പിന്തുണ നൽകുന്നുവെങ്കിൽ നമ്മൾ തീർച്ചയായും ഇസ്രായേലി വസ്തുക്കൾ ബഹിഷ്ക്കരിക്കണം . വീടുകളിൽ അവ വാങ്ങരുത് , കുട്ടികൾക്കും വാങ്ങി കൊടുക്കരുത്. മദ്രസകളിൽ ധാർമ്മികതയുടെ പാഠമായി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതിൽ ഇതും ഉൾപ്പെടുത്തും. സ്കൂളുകളിലും ഇത് പഠിപ്പിക്കണം . നിങ്ങൾ ഇസ്രായേലിനെ സഹായിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കണം . മിഠായികളടക്കം ഇസ്രായേലി ഇറക്കുന്നുണ്ട്. അത് ഉപയോഗിക്കരുതെന്നും പറയണം ‘ – എന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവ് പറയുന്നത് .
മുൻപ് ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിൽ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിന്റെ ഭാഗമായി സുഡിയോ ബഹിഷ്ക്കരിക്കണമെന്നും ജമാത്തെ ഇസ്ലാമി ആഹ്വാനം ചെയ്തിരുന്നു.
















