കരൂർ: നടൻ വിജയിന്റെ രാഷ്‌ട്രീയ പ്രചാരണ റാലിയിൽ കരൂരിലെ പരിപാടിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയ എൻഡിഎ എംപിമാരുടെ സംഘം, വിജയ്യുടെ റാലിയിലെ മരണങ്ങൾക്ക് ഭരണകൂടത്തെയും സംഘാടകരെയും കുറ്റപ്പെടുത്തി. ഭരണപരമായ മേൽനോട്ടത്തിന്റെയും സുരക്ഷയുടെയും അഭാവം എംപിമാർ ചോദ്യം ചെയ്തു, വൈദ്യുതി നിലച്ചതും ആളുകൾ കുഴിയിൽ വീണതും വേദിയുടെ പരിമിതിയും അടക്കം എംപിമാർ വിലയിരുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ചകളും സംഘാടകരുടെ പിടിപ്പും പ്രതിനിധി സംഘം അന്വേഷിക്കുന്നു. ജനക്കൂട്ടത്തിന്റെ വലുപ്പം നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ജനപ്രിയ നടനുണ്ടായിരുന്നുവെന്നും എംപി അഭിപ്രായപ്പെട്ടു.















