പട്ന : ബീഹാറിൽ എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. ബിജെപി-ജെഡിയു സഖ്യം, എൻഡിഎ, ആർജെഡി-കോൺഗ്രസ് സഖ്യം, പുതുതായി രൂപീകരിച്ച മഹാസഖ്യം, ജാൻ സൂരജ് എന്നിവർ എല്ലാം പോരാട്ടത്തിനൊരുങ്ങി കഴിഞ്ഞു . . ബീഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് അടുത്തിടെ നടന്ന നിരവധി സർവേകൾ സൂചിപ്പിക്കുന്നു. ഇതിനിടയിൽ, ആക്സിസ് മൈ ഇന്ത്യ സിഎംഡി പ്രദീപ് ഗുപ്ത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
“ബിജെപി-എൻഡിഎ അനുകൂലികൾ ഒരിക്കലെങ്കിലും അധികാരത്തിൽ വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എല്ലായിടത്തും ബിജെപിയുടെ മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എല്ലാവർക്കും അറിയാം . മുഖ്യമന്ത്രി മുഖം ഇല്ലാതിരുന്നിട്ടും ഛത്തീസ്ഗഡിൽ ബിജെപി വിജയിച്ചു, അതേസമയം കോൺഗ്രസിന് അവിടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ബീഹാറിൽ, ജാതികളും പാർട്ടികളും ഉൾപ്പെടെ നിരവധി ഘടകങ്ങളുണ്ട് . “ എന്നാണ് അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത് .
“തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുക എന്നതിനർത്ഥം ആർ സർക്കാർ രൂപീകരിക്കുമെന്നത് മാത്രമാണ്. ഇപ്പോൾ, ബീഹാറിലെ വോട്ടർമാർ പോലും ആർക്ക് വോട്ട് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. 2024 ൽ എൻഡിഎയുടെ വിജയം ഞങ്ങൾ പ്രവചിച്ചിരുന്നു,” എന്നും പ്രദീപ് ഗുപ്ത പറഞ്ഞു.
















