ന്യൂദൽഹി: മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയാക്കി കോൺഗ്രസ് സർക്കാർ ജയിലിലടച്ച ലഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് കേസിൽ കുറ്റവിമുക്തനായതോടെ അർഹമായ സ്ഥാനക്കയറ്റം ലഭിച്ച് കേണൽ പ്രസാദ്
ശ്രീകാന്ത് പുരോഹിതായി. 2008 ൽ അന്നത്തെ യുപിഎ സർക്കാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേണൽ പുരോഹിത് കേസിൽ പ്രതിയായത്. ഈ വർഷം ജൂലൈയിൽ കോടതി കുറ്റവിമുക്തനാക്കി. തുടർന്ന് സൈനിക സംവിധാനത്തിലെ നിയമ നടപടികൾക്ക് ശേഷം അദ്ദേഹത്തിന് കേണൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
2025 ജൂലൈ 31 ന് പ്രത്യേക എൻഐഎ കോടതി കുറ്റവിമുക്തനാക്കിയ ഏഴ് പ്രതികളിൽ ഒരാളായിരുന്നു പുരോഹിത്.
2008 സെപ്റ്റംബർ 29 ന് മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് അന്നത്തെ കോൺഗ്രസ സർക്കാർ പുരോഹിതിനെ പ്രതിയാക്കിയത്.
















