ഇസ്ലാമബാദ് : അരുന്ധതീ റോയി എന്ന ബുക്കര്‍ സമ്മാനജേതാവായ എഴുത്തുകാരിയുടെ ഒരു വീഡിയോ ഈയിടെ വൈറലായിരുന്നു. അതില്‍ പറഞ്ഞത് സ്വന്തം ജനതയെ കൊല്ലുന്ന പട്ടാളം ഇന്ത്യയുടേതാണെന്നാണ്. അതേ സമയം പാകിസ്ഥാന്‍ പട്ടാളം അങ്ങിനെയൊന്നും ചെയ്യില്ലെന്നും രാഷ്ടീയ തിമിരം മൂലം അരുന്ധതീ റോയി പറയുന്നു.
പക്ഷെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സേന പഷ്തൂണില്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേരാണ് കൊല്ലപ്പെട്ടത്. എട്ടോളം ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബാണ് പാകിസ്ഥാന്‍ സേന വര്‍ഷിച്ചത്. 100 കിലോഗ്രാം ഭാരമുള്ള ബോംബ് വഹിച്ചുള്ളതാണ് ഈ ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ്. ലേസര്‍ ആണ് കൃത്യമായി ഈ ബോംബിനെ ലക്ഷ്യത്തില്‍ എത്തിക്കുക. മാത്രമല്ല, ഈ ബോംബിനോട് ചേര്‍ന്നുള്ള ചിറകും ഫിനുകളും ബോംബിട്ടാല്‍ നേരെ താഴെ വീഴുന്നതിന് പകരം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും. തികച്ചും അപകടകാരിയാണ് ഈ ബോംബ്.
സാധാരണപൗരന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആണ് ബോംബാക്രമണം നടത്തിയത്. സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഖൈബര്‍ പഷ്തൂണ്‍ക്വാ എന്ന പ്രദേശത്തെ ടിറ താഴ്വരയിലേക്കാണ് ബോംബ് പറന്നിറങ്ങിയത്.
പാകിസ്ഥാനിലെ ടിറ താഴ്വരയില്‍ നടത്തിയ ബോംബിങ്ങില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടു എന്നതാണ് പാകിസ്ഥാന്‍ നല്‍കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട്. പക്ഷെ മരണസംഖ്യ ഇതിലും അധികമാണെന്ന് പറയുന്നു. ബുധനാഴ്ച ഈ ബോംബാക്രമണത്തിനെതിരെ ഗ്രാമത്തിലെ സാധാരണ ജനങ്ങള്‍ അണിനിരന്ന 2000 പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഇവിടെ നടന്നു. പാകിസ്ഥാനും പാകിസ്ഥാന്‍ സൈന്യത്തിനും എതിരെയാണ് മുദ്രാവാക്യം മുഴങ്ങിയത്. തെഹ് രീക് താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയിലെ അംഗങ്ങളെ വേട്ടയാടാന്‍ എന്ന് പറഞ്ഞാണ് പാകിസ്ഥാന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചത്.
ഇതാണോ അരുന്ധതീ റോയിയെപ്പോലുള്ള എഴുത്തുകാര്‍ വാഴ്‌ത്തുന്ന പാകിസ്ഥാന്‍ സൈന്യവും പാകിസ്ഥാന്‍ ഭരണവും. ഇത്തരം എഴുത്തുകാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ വ്യക്തമായ വിദേശ അജണ്ടകള്‍ ഉണ്ടെന്ന് വേണം കരുതാന്‍. സത്യം എന്നതുപോലെ ഈ എഴുത്തുകാര്‍ ആധികാരികമായി അവതരിപ്പിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം നുണയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത്.
പഷ്തൂണ്‍ ക്വായില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ബോംബിങ്ങിന് പിന്നില്‍ യുഎസ് ആണെന്ന് പറയപ്പെടുന്നു. പാകിസ്ഥാനും യുഎസും തമ്മില്‍ ഉണ്ടായ പുതിയ സൗഹൃദത്തിന്റെ ഭാഗമായാണ് ഈ ബോംബിങ്ങ് എന്ന് പറയപ്പെടുന്നു. പാകിസ്ഥാനിലെ വാരിസ്ഥാന്‍, ഖൈബര്‍ പഷ്തൂണ്‍ക്വാ, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ സുലഭമായി കണ്ടുവരുന്ന റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ട്രംപിന് കണ്ണുണ്ട്. ഇവിടുത്തെ ഭീകരവാദം അവസാനിപ്പിച്ച ശേഷം ഇവിടെ ഖനനം തുടങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെന്നറിയുന്നു. അല്ലാത്തപക്ഷം ഇത്രയും കര്‍ക്കശമായ ഒരു ബോംബിങ്ങിന് പാകിസ്ഥാനിലെ സൈന്യം ഒരുങ്ങില്ലെന്നാണ് പറയുന്നത്.
















