സിയോൾ : തായ്‌വാനിൽ രാഗസ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിലെ കൊടുങ്കാറ്റിൽ ഒരു തടാകം കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് 14 പേരാണ് മരിച്ചത്.
ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ രൂപംകൊണ്ട ഒരു തടാകം ചൊവ്വാഴ്ച കരകൾ പൊട്ടി ഗുവാങ്ഫു ജനവാസ കേന്ദ്രത്തെ വെള്ളത്തിലാഴ്‌ത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിലെ 8,500 നിവാസികളിൽ ഏകദേശം 60 ശതമാനവും വീടുകളുടെ മുകളിലത്തെ നിലകളിലാണ് താമസിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരിൽ ഭൂരിഭാഗവും ബന്ധുക്കളോടൊപ്പം താമസിക്കാൻ പ്രദേശം വിട്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു.















