ഹരിദ്വാർ : ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഒരു ലവ് ജിഹാദ് കേസ് കൂടി പുറത്തുവന്നു. മംഗലാപുരം കോട്‌വാലി പ്രദേശത്തെ നിവാസിയായ ഇഖ്ബാൽ എന്നയാൾ തന്റെ വ്യക്തിത്വം മറച്ചുവെച്ച് ഒരു ഹിന്ദു യുവതിയെ പ്രണയക്കുരുക്കിൽ കുടുക്കി ബലാത്സംഗം ചെയ്തു.
ഇതുകൂടാതെ പ്രതി യുവതിയുടെ അശ്ലീല വീഡിയോയും നിർമ്മിച്ചു. ഇത് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് യുവതിയുടെ പരാതി ലഭിച്ചതിനെത്തുടർന്ന് മംഗലാപുരം നിവാസിയായ അഖ്‌ലാഖിന്റെ മകൻ ഇഖ്ബാലിനെ റൂർക്കിയിൽ നഗ്ല ഇമാർട്ടി ഗ്രാമത്തിന് സമീപം നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചു കാലം മുമ്പ് ഐഡന്റിറ്റി മറച്ചുവെക്കുകയും മറ്റുള്ളവരുടെ മതവികാരം വൃണപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ഓപ്പറേഷൻ കലാനേമിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടിരുന്നു. അതിനുശേഷം ഓപ്പറേഷൻ കലാനേമി പ്രകാരം പോലീസ് പ്രതികളെ തുടർച്ചയായി അറസ്റ്റ് ചെയ്തുവരികയാണ്. തൽഫലമായിട്ടാണ് ഇഖ്ബാലിനെ ബഹാദ്രാബാദ് പോലീസ് പിടികൂടിയത്.
പ്രതിയായ ഇഖ്ബാലിനെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും എസ്എസ്പി പ്രമോദ് ഡോവൽ പറഞ്ഞു.
















