Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-നേറ്റോ യുദ്ധം മൂക്കുന്നു…റഷ്യയെ തീര്‍ക്കാന്‍ നേറ്റോ…ആണവായുധം എടുക്കുമോ പുടിന്‍? മൂന്നാം ലോകമഹായുദ്ധത്തിലേക്ക്

നേറ്റോയില്‍ അംഗമായ എസ്തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തിയെന്ന് അവകാശപ്പെട്ട് നേറ്റോ. ഇതേക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 11:54 pm IST
in World
റഷ്യയുടെ മിഗ് 31 വിമാനം

റഷ്യയുടെ മിഗ് 31 വിമാനം

മോസ്കോ: നേറ്റോയില്‍ അംഗമായ എസ്തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് റഷ്യയുടെ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തിയെന്ന് അവകാശപ്പെട്ട് നേറ്റോ. ഇതേക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്തോണിയയോട് മുന്‍കൂട്ടി അനുവാദം ചോദിക്കാതെ റഷ്യയുടെ മൂന്ന് മിഗ് -31 വിമാനങ്ങള്‍ എസ്തോണിയ അതിര്‍ത്തി ലംഘിച്ചുവെന്നാണ് നേറ്റോയുടെ ആരോപണം.

കഴിഞ്ഞ ആഴ്ച റഷ്യയുടെ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ കടന്നുവന്ന ആരോപണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നേറ്റോ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി റഷ്യയുടെ യുദ്ധവിമാനം ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഉക്രൈന്‍-റഷ്യ യുദ്ധം ഇപ്പോള്‍ നേറ്റോ-റഷ്യാ യുദ്ധമായി മാറിയിരിക്കുകയാണ്.

റഷ്യ-നേറ്റോ യുദ്ധത്തില്‍ ചൈന എത്തുമോ?

പക്ഷെ ചൈനയെ സംബന്ധിച്ചിടത്തോളം നേറ്റോയ്‌ക്കെതിരെ റഷ്യ പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുണ്ട്. കാരണം റഷ്യയെ തീര്‍ത്തുകഴിഞ്ഞാല്‍ യുഎസ് ഉടനെ ചൈനയ്‌ക്കെതിരെ നീങ്ങുമെന്ന് ചൈന കരുതുന്നു. ചൈന ഈ നേറ്റോ-റഷ്യ യുദ്ധത്തിനിടയില്‍ തായ് വാനെ ആക്രമിച്ച് റഷ്യയ്‌ക്കൊപ്പം ചേരാനുള്ള സാധ്യതയുണ്ടെന്ന് നേറ്റോയുടെ മാര്‍ക് റൂട്ടോ പറയുന്നു.

യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തിയുള്ള നേറ്റോ രാജ്യങ്ങള്‍ക്ക് റഷ്യയുടെ ആക്രമണത്തില്‍ നിന്നും സുരക്ഷ നല്‍കാന്‍ ഇവിടങ്ങളില്‍ സ്ഥിരം വ്യോമ, ഭൂതല പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് നേറ്റോ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്ക് ബാള്‍ടിക് രാജ്യങ്ങളായ നേറ്റോയില്‍ അംഗങ്ങളായ എസ്റ്റോണിയ, ലാത് വിയ, ലിത്വാനിയ മുതല്‍ തെക്ക് റൊമാനിയ വരെ വിസ്തൃതിയില്‍ കിടക്കുന്ന ഭൂവിഭാഗമാണ് യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തി. റഷ്യയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷയൊരുക്കാന്‍ ഈ രാജ്യങ്ങളിലെ വ്യോമ, ഭൂതല സുരക്ഷ വര്‍ധിപ്പിക്കുമെന്ന് യുഎസ് ജനറല്‍ അലക്സെസ് ഗ്രിന്‍കെവിച് പറയുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സമാധാനശ്രമങ്ങള്‍ എവിടെയുമെത്തില്ലെന്ന് വന്നതോടെ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അല്ലെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നില്ല. ഉക്രൈന്‍ എന്ന കാരണം ചൂണ്ടിക്കാട്ടി റഷ്യ എന്ന നിതാന്ത ഭീഷണിയെ ഇല്ലാതാക്കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്.

ഉക്രൈനുമായുള്ള സംഘര്‍ഷത്തെ മുന്‍നിര്‍ത്തി റഷ്യയെ തീര്‍ക്കുക എന്ന നിലപാടിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സും യുകെയും ജര്മ്മനിയും ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഫ്രാന്‍സും യുകെയും 10000 ഭടന്മാരെ ഉക്രൈനിലേക്ക് അയയ്‌ക്കുകയാണ്. യൂറോപ്പിന്റെ ഈ നീക്കങ്ങള്‍ക്ക് യുഎസിന്റെ നിശ്ശബദ പിന്തുണയുമുണ്ട്. ഫ്രാന്‍സ്, യുകെ, യുഎസ് പട്ടാള ജനറല്‍മാര്‍ തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ പട്ടാളത്തെ ആക്രമിക്കാന്‍ തന്നെയാണ് പട്ടാളക്കാരെ ഇറക്കുന്നത്. അങ്ങിനെയെങ്കില്‍ യുഎസിനെയും യുകെയെയും ഫ്രാന്‍സിനെയും ആക്രമിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേറ്റോയുടെ ലക്ഷ്യം റഷ്യയെ പതിയെ പതിയെ തീര്‍ക്കല്‍

കുറേശ്ശെയായി റഷ്യയെ തീര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമം എന്ന് പറയുന്നു. തുടക്കത്തില്‍ ഉക്രൈനെ യുദ്ധമുഖമാക്കി അവിടെ ആധുനിക ആയുധങ്ങള്‍ നിറച്ച് റഷ്യയെ ആക്രമിക്കുകയായിരുന്നു. 2022 മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ്. ഒപ്പം റഷ്യയെ ഉപരോധത്തിലൂടെ ഞെരുക്കുകയും ചെയ്യുന്നു. ഇനി റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ നേറ്റോ രാജ്യങ്ങളെ ഒന്നടങ്കം ഇറക്കികളിക്കാനാണ് നേറ്റോ ഒരുങ്ങുന്നത്. പക്ഷെ ഇതോടെ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യത.
റഷ്യയുടെ ഡ്രോണുകളെ ജാം ചെയ്ത് പോളണ്ടിലേക്ക് അയച്ചതോ?
ഇതിനിടെയാണ് റഷ്യയുടെ 19 ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് കയറിയത്. ഇവയെ മുഴുവന്‍ നേറ്റോ സേന വെടിവെച്ചിടുകയും ചെയ്തു. അതേ സമയം, പോളണ്ടിനെതിരെ ആക്രമണം നടത്താന്‍ റഷ്യയ്‌ക്ക് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും ഡ്രോണുകള്‍ ഉക്രൈനെ ലാക്കാക്കി അയച്ചതാണെന്നും റഷ്യയുടെ പ്രതിരോധമന്ത്രാലയം പറയുന്നു. റേഡിയോ ഫ്രീക്വന്‍സി ജാമാക്കി, ഉക്രൈന്‍ തന്നെ ഈ ഡ്രോണുകളെ പോളണ്ടിലേക്ക് വഴിതിരിച്ചുവിട്ടുവെന്നാണ് റഷ്യയുടെ ആരോപണം. പോളണ്ടിനെ ആക്രമിക്കുക തങ്ങളുടെ പദ്ധതിയല്ലെന്ന വാദത്തില്‍ റഷ്യ ഉറച്ചുനില്‍ക്കുകയാണ്.
പോളണ്ട് നേറ്റോ ഉടമ്പടിയിലെ നാലാം ആള്‍ട്ടിക്കിള്‍ പ്രകാരം നേറ്റോയിലെ 32 അംഗങ്ങളും തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കേവലം ഉക്രൈന്‍- റഷ്യ എന്നതില്‍ നിന്നും റഷ്യ-നേറ്റോ എന്ന നിലയിലേക്ക് യുദ്ധത്തിന്റെ ഗതിതിരിച്ചുവിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഉക്രൈന്‍-റഷ്യ സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങളാണ് തുരങ്കം വെച്ചതെന്ന് പറയപ്പെടുന്നു. അതോ ഇത് ട്രംപിന്റെ മറ്റൊരു കളിയോ എന്നും സംശയമുണ്ട്. നിഷ്പക്ഷമതി പോലെ റഷ്യയ്‌ക്കും ഉക്രൈനും ഇടയില്‍ നിന്ന് നേറ്റോയെ പിന്നില്‍ നിന്നും സഹായിക്കുകയാണോ എന്നും സംശയിക്കപ്പെടുന്നു.

കാര്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍. കാരണം ഈ നേറ്റോ ആക്രമണം കടുപ്പിക്കുന്നതിന് മുന്‍പ് ആണവ ആക്രമണങ്ങളിലേക്ക് കടക്കുക മാത്രമേ റഷ്യയ്‌ക്ക് വഴിയുള്ളൂ. റഷ്യ അവരുടെ അടുത്ത സൗഹൃദമുള്ള രാജ്യമായ ബെലാറൂസുമായി ചേര്‍ന്ന് യുദ്ധ ഒരുക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

Tags: chinaRussiaPUtinNATOEstoniaMig 31Ukraine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.