കാബൂള്‍: അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്‍റർനെറ്റ് നിയന്ത്രങ്ങളില്‍ പിടിമുറുക്കുന്നു. അസന്മാര്‍ഗ്ഗികത തടയാനാണ് എന്ന വ്യാജേനെയാണ് രാജ്യത്തെ നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് സേവനം പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2021 ആഗസ്റ്റിൽ അധികാരമേറ്റതിനുശേഷം താലിബാൻ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ച് ഉത്തരവിടുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ഈ തീരുമാനത്തെത്തുടർന്ന്, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാധാരണ വീടുകൾ എന്നിവിടങ്ങളിൽ വൈ-ഫൈ ഇന്‍റർനെറ്റ് ഇനി ലഭ്യമാവില്ല.
വൈ ഫൈ ഇന്‍റര്‍നെറ്റ് ലഭിക്കുന്നില്ലെന്ന് അഫ്ഗാനിസ്ഥാനിലെ ബാള്‍ഖ് എന്ന വടക്കന്‍ പ്രവിശ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മൊബൈൽ വഴിയുള്ള ഇന്‍റർനെറ്റ് സേവനം ലഭ്യമാണ്. ബാഘ്ലാന്‍, കുണ്ഡുസ്, ബദാക്ഷന്‍, നംഗാര്‍ഹര്‍, തഖാര്‍ പ്രവിശ്യകളിലും വൈ ഫൈ ഇന്‍റര്‍നെറ്റ് ലഭ്യമല്ല.
















