ന്യൂദൽഹി: 2020 ലെ ദൽഹികലാപത്തിന്റെ ആസൂത്രകൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. കലാപത്തിൽ ജെഎൻയു മുൻ വിദ്യാർത്ഥ ഉമർ ഖാലിദിന് മറ്റ് മൂന്നുപേർക്കുമുള്ള പങ്ക് വ്യക്തമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു. ഇവർ നാലും അന്നുമുതൽ ജയിലിലാണ്.
ഇവരുടെ ജാമ്യ ഹർജി ദൽഹി ഹൈക്കോടതി തള്ളിയതാണ്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച പരിഗണിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി.
















