Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ ഉദ്യോഗസ്ഥ വേട്ട അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 12:02 pm IST
in Editorial

ബ്യൂറോക്രസിയെ രാഷ്‌ട്രീയവല്‍ക്കരിക്കുകയെന്നത് എക്കാലത്തെയും കമ്മ്യൂണിസ്റ്റ് രീതിയാണ്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം ഉദ്യോഗസ്ഥ വൃന്ദത്തെ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ മടിക്കാറില്ല. മുന്‍ സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും, ഇപ്പോഴത്തെ ചൈനയുടെയും ഉത്തര കൊറിയയുടെയും ഭരണത്തില്‍ ഈ സാമൂഹ്യതിന്മ അതിന്റെ എല്ലാ സീമകളും ലംഘിച്ചിട്ടുണ്ട്. ഭാരതത്തിന്റെ കാര്യമെടുത്താല്‍ പശ്ചിമ ബംഗാളിലും കേരളത്തിലും എപ്പോഴൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഉദ്യോഗസ്ഥ വൃന്ദത്തെ ദുരുപയോഗിച്ച് സ്വാര്‍ത്ഥമായ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. ഒന്‍പത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പിണറായി സര്‍ക്കാരും ഇതേ ശൈലിയാണ് പിന്‍പറ്റുന്നത്. നിയമാനുസൃതം പ്രവര്‍ത്തിച്ച് ചുമതല നിര്‍വഹിക്കുന്നതുകൊണ്ടുമാത്രം സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അനഭിമതരായിത്തീര്‍ന്ന ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. ഇവരില്‍ ഏറ്റവുമധികം വേട്ടയാടല്‍ നേരിടേണ്ടി വന്നയാളാണ് ഡോ. ബി. അശോക് ഐഎഎസ്. ആ വേട്ടയാടല്‍ ഇപ്പോഴും തുടരുകയുമാണ്.

ഈ വര്‍ഷം എട്ടുമാസത്തിനുള്ളില്‍ അഞ്ചു തവണയാണ് അശോകനെ സ്ഥലം മാറ്റിയത്. ഓരോ തവണയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് തെളിയിക്കാന്‍ ഈ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഓരോ തവണയും കൂടുതല്‍ പ്രതികാര ദാഹത്തോടെ പെരുമാറുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോല്പന്ന കമ്മിഷണറുമായി ബി.അശോക് തുടരുകയായിരുന്നു. ഇതു സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തുടരാനായിരുന്നു ഉത്തരവ്. ഇതിനിടെയാണ് ഈ ഉദ്യോഗസ്ഥനെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി ഇക്കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥനോട് പെരുമാറുന്നത് തികച്ചും അധാര്‍മികമായാണെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. പക്ഷേ അതില്‍നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

അഴിമതിയും സ്വജനപക്ഷപാതവുമാണ് തുടക്കം മുതല്‍തന്നെ പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. അതിന് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായിത്തീരുന്നു. സര്‍ക്കാരിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്ക് കൂട്ടുനിന്നതായി ആക്ഷേപം ഉയര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയെല്ലാം അവരുടെ സേവനകാലത്ത് സംരക്ഷിക്കുക മാത്രമല്ല, വിരമിച്ചശേഷവും ഇവരെ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ച് നികുതിപ്പണത്തില്‍ നിന്ന് വലിയ തുക ശമ്പളമായി നല്‍കിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത്, വിരമിക്കാനിരിക്കുന്നവര്‍ക്ക് വലിയ പ്രലോഭനമാണ്. സര്‍ക്കാരിന്റെ താളത്തിന് തുള്ളിയാല്‍ തങ്ങളെയും കാത്തിരിക്കുന്നത് ഇത്തരം സുവര്‍ണ്ണാവസരങ്ങള്‍ ആണെന്ന് മനസ്സിലാക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണാധികാരികളുടെ വിധേയരായി മാറുന്നു.

ഇവരില്‍ ഒരാളാവാന്‍ തയ്യാറാവാത്തതാണ് ബി.അശോക് ചെയ്യുന്ന കുറ്റം. കെഎസ്ഇബി ചെയര്‍മാനായിരിക്കെ സിഐടിയു നേതാവിനെതിരെ അച്ചടക്ക നടപടി എടുത്തതും, കൃഷിവകുപ്പ് സെക്രട്ടറി യായിരിക്കെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലില്‍ പിഴവുണ്ടെന്ന് പറഞ്ഞതും, കേര പദ്ധതിയിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതിനു പിന്നില്‍ അശോകാണെന്ന സംശയവുമാണ് സര്‍ക്കാരിന്റെ പക വര്‍ധിപ്പിച്ചത് എന്നു വ്യക്തം. അഴിമതിക്കാരനോ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നയാളോ ആയിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുര്‍ഗതി ഈ ഉദ്യോഗസ്ഥന് വരില്ലായിരുന്നു. സത്യസന്ധരായ ഇത്തരം ഉദ്യോഗസ്ഥരെ വേട്ടയാടുന്ന ശൈലി സര്‍ക്കാര്‍ അവസാനിപ്പിച്ചേ മതിയാകൂ.

 

Tags: Kerala GovernmentCM PInarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.