ന്യൂദൽഹി : കുപ്രസിദ്ധ ഗുണ്ടാസംഘം നീരജ് ബവാനയുടെ പിതാവ് പ്രേം സിങ്ങിനെ ആയുധ നിയമപ്രകാരം ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ദൽഹിയിലെ ഔട്ടർ നോർത്ത് പോലീസ് രാത്രി മുഴുവൻ സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
അതേ സമയം ഏകദേശം 39 സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 50 ലക്ഷം രൂപ, 1.25 കിലോഗ്രാം സ്വർണം, ഒരു ബുള്ളറ്റ് പ്രൂഫ് സ്കോർപിയോ, നാല് പിസ്റ്റളുകൾ, നിരവധി ലൈവ് വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു. ദൽഹി-എൻസിആറിലെ സംഘടിത കുറ്റകൃത്യങ്ങളുടെ നട്ടെല്ല് തകർക്കുന്നതിനായി സെപ്റ്റംബർ 18 ന് രാത്രിയാണ് ദൽഹി പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്.
ഈ റെയ്ഡിനിടെ, ദൽഹി, സോണിപത്ത്, സാംപ്ല, ജജ്ജാർ, റോഹ്തക്, ബഹാദൂർഗഡ് എന്നിവിടങ്ങളിലായി 39 സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. ബവാനയുടെയും സംഘത്തിന്റെയും സാമ്പത്തിക, ക്രിമിനൽ പ്രവർത്തനങ്ങൾ തടയുക എന്നതായിരുന്നു റെയ്ഡുകളുടെ പ്രാഥമിക ലക്ഷ്യം. നീരജ് ബവാനയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന അനധികൃത ആയുധങ്ങളും സ്വത്തുക്കളും ഈ സംഘത്തിന്റെ കൈവശമുണ്ടെന്ന് അന്വേഷണ ഏജൻസികൾ വിലയിരുന്നുണ്ട്. 2015 മുതൽ ഒരു കൊലപാതക കേസിൽ നീരജ് ദൽഹിയിലെ തിഹാർ ജയിലിൽ തടവിലാണ്. കൊലപാതകം, കവർച്ച, പിടിച്ചുപറി എന്നിവയുൾപ്പെടെ ഡസൻ കണക്കിന് കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
















