ഗുവാഹതി : അസമില്‍ ബംഗ്ലാദേശി മുസ്ലിങ്ങളുടെയും മ്യാന്‍മറില്‍ നിന്നും രോഹിംഗ്യ മുസ്ലിങ്ങളുടെയും അനധികൃത കുടിയേറ്റത്തെ കര്‍ശമനമായി നേരിടുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അസം ബിജെപി പുറത്തിറക്കിയ വീഡിയോയെ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച് ബഹളം വെയ്‌ക്കുകയാണ് കോണ്‍ഗ്രസ്.
അസമില്‍ ബിജെപി ഇല്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ജോലികളിലും പൊതുസ്ഥലങ്ങളിലും ‘അനധികൃത കുടിയേറ്റക്കാര്‍’ നുഴഞ്ഞുകയറുമെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ. അനധികൃത കുടിയേറ്റക്കാര്‍ എന്നതുകൊണ്ട് ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളെയും മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യകളെയുമാണ് ബിജെപി ഉദ്ദേശിച്ചത്. പക്ഷെ ഇതിന് പകരം വിഡിയോയില്‍ മുസ്ലീങ്ങളെ അനധികൃത കുടിയേറ്റക്കാരായും സര്‍ക്കാര്‍ ഭൂമി കൈയേറുന്നവരായും അസം ബിജെപി ചിത്രീകരിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ മുതലക്കണ്ണീര്‍.
ബിജെപിയില്ലെങ്കില്‍ തൊഴിലും ഭൂമിയും ഉള്‍പ്പെടെ ഈ അനധികൃത കുടിയേറ്റക്കാര്‍ കൈയേറുമെന്നും ഈ വിീഡിയോയില്‍ പറയുന്നു. ബംഗ്ലാദേശുമായി ആകെ 4096 കിലോമീറ്റര്‍ അതിര്‍ത്തിയാണ് അസം പങ്കുവെയ്‌ക്കുന്നത്. ദേശീയ പൗരത്വ രജിസ്ട്രി കര്‍ശനമാക്കാനാണ് ഹിമന്ത ബിശ്വശര്‍മ്മ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 1971 മാര്‍ച്ച് 24നാണ് പാകിസ്ഥാനില്‍ നിന്നും വേറിട്ട് ബ്ംഗ്ലാദേശ് എന്ന രാജ്യം രൂപപ്പെട്ടത്. ഈ തീയതിക്ക് മുന്‍പ് അസമിലേക്ക് വന്നവരെ മാത്രമാണ് അസംപൗരന്മാരായി കണക്കാക്കൂ എന്നത് ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാരിന്റെ നിലപാട്. സുപ്രീംകോടതിയും വിദേശികളാണെന്ന് കണ്ടെത്തുന്നവരെ നാടുകടത്താന്‍ ഒരു ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു.
971 മാര്‍ച്ച് 24 എന്ന തീയതി വെച്ച് കണക്കുകൂട്ടുമ്പോള്‍ അസമില്‍ 20 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പറയുന്നു. ഇവരെ പുറത്താക്കാന്‍ കര്‍ശനനീക്കമാണ് ഹിമന്ത ബിശ്വശര്‍മ്മ സര്‍ക്കാര്‍ ചെയ്യുന്നത്. ആകെ 3.2 കോടിയാണ് അസമിലെ ജനസംഖ്യ.
















