Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നരേന്ദ്രമോദി: സമയത്തിനും സ്ഥലത്തിനുമപ്പുറം

മോദിയുടെ സ്ഥലത്തെയും കാലത്തെയും സംബന്ധിച്ച നിരപേക്ഷതയാണ് എനിക്ക് ശ്രദ്ധേയമായത്..

പത്മജന്‍ ടി. കെ. by പത്മജന്‍ ടി. കെ.
Sep 18, 2025, 10:05 pm IST
in Main Article

നരേന്ദ്ര മോദി ഉണ്ടാക്കിയ വ്യത്യാസത്തെപ്പറ്റി ഒരു പാട് പേർ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയിട്ടുള്ളത് കാര്യങ്ങൾ ചെയ്യുന്നതിൽ സമയത്തെയും സ്ഥലത്തേയും (Time and Space) ആസ്പദമാക്കി അദ്ദേഹം പുലർത്തുന്ന നിരപേക്ഷതയാണ്.

സമയം :
നമ്മുടെ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച് പറയുന്ന ഒരു പരാതി അവർ അടുത്ത തലമുറയെ കുറിച്ചല്ല അടുത്ത തെരെഞ്ഞെടുപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നതാണ്. തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കിറ്റ് വിതരണം, പെൻഷൻ കുടിശ്ശിക തീർക്കൽ, ജനപ്രീതി ബജറ്റ്, നികുതിയിളവ്‌, ശമ്പളപരിഷ്കരണ കമ്മീഷൻ ശുപാർശകൾ, അതിനു ശേഷം നികുതി വർധിപ്പിക്കൽ ഇങ്ങനെയുള്ള കലാ പരിപാടികളിൽ കൂടി അവർ ഈ പരാതി ശരിയാണെന്നു തെളിയിക്കാറുമുണ്ട്.

ഇവിടെയാണ് മോഡി വ്യത്യസ്തനാകുന്നത്. കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിന് മുൻപ് എല്ലാവരും ആദായനികുതി ഇളവടക്കം ആനുകൂല്യങ്ങൾ വാരി വിതറുന്ന ഒരു ബജറ്റ് പ്രതീക്ഷിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞു അടുത്ത ബജറ്റിൽ ആരും പ്രതീക്ഷിക്കാത്ത തോതിൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു. GST Rationalisation വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിൽ ഉള്ള കാര്യമായിരുന്നു. പക്ഷെ ഈ ” ഏകപുരുഷ ഘാതിനി” പൊതു തെരഞ്ഞെടുപ്പിനു മുമ്പേ എടുത്തുപയോഗിക്കാതെ പകരച്ചുങ്കം പോലെ രാഷ്‌ട്രം പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലേക്കു ബാക്കിയാക്കി എന്നത് തുടക്കത്തിൽ പറഞ്ഞ പരാതി തനിക്കു നേരെ പറയാൻ അവസരം തരാതിരിക്കലാണ്. ഈ രണ്ടു നടപടികൾ അദ്ദേഹം കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിന് മുൻപ് ചെയ്തിരുന്നെങ്കിൽ പാർട്ടിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് മുപ്പതു സീറ്റിന്റെ കുറവ് വരുമായിരുന്നില്ല. ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മറ്റൊന്ന്. പലരും ധരിച്ചിരിക്കുന്നത് ട്രമ്പ് തീരുവ ചുമത്തിയപ്പോൾ മോഡി നേരെ ചൈനയിലേക്ക് ഓടിയെന്നാണ്. മഹാബലിപുരം ഉച്ചകോടിയിൽ ഉണ്ടാക്കിയ ബന്ധം covid കാലത്തെ അതിസാഹസം കൊണ്ട് ചൈന നശിപ്പിച്ചെങ്കിലും 2024ലെ കസാൻ ബ്രിക്സ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന കൂടിക്കാഴ്ചയിൽ ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനം ആയിരുന്നു. ഷാങ്ഹായ് കോ- ഓപറേഷൻ ഓർഗനൈസഷൻ സമ്മേളനത്തിന് ചൈന സന്ദർശിക്കാനുള്ള തീരുമാനം താരിഫ് ചുമത്തുന്നതിനു മുമ്പേ എടുത്തതുമായിരുന്നു.

സ്ഥലം :
ലാലുവും മമതയും ജാഫർ ഷെരീഫും ഒക്കെ റെയിൽവേ മന്ത്രിമാരായിരുന്ന കാലം നമ്മുടെ ഓർമയിലുണ്ട്. അവരുടെ സംസ്ഥാനത്തിന്റെ പുറത്തും രാജ്യവും റെയിൽവേയുമുണ്ട് എന്ന് തോന്നിപ്പിക്കാത്ത നിലപാടുകൾ ആയിരുന്നു നമ്മൾ കണ്ടത്.

പക്ഷേ ഇന്ന് ജമ്മുകാശ്മീരിലെ ഹിമാലയൻ മലകളിലേക്ക് മിസോറാമിന്റെ ഉൾപ്രദേശത്തേക്ക് എല്ലാം തന്നെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും എല്ലാ വെല്ലുവിളികളെയും കീഴടക്കിക്കൊണ്ട് നൂറുകണക്കിന് പാലങ്ങളും തുരങ്കങ്ങളും ഇടകലർന്ന റെയിൽവേ ലൈനുകൾ യാഥാർത്ഥ്യമാവുകയാണ്.

14000 കോടി ചെലവാക്കിയാണ് ലഡാക്കിലേക്ക് തുരങ്കം നിർമ്മിച്ചത്. 5000 കോടിയിലധികം ചെലവാക്കിയാണ് ലക്ഷദ്വീപിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനുള്ള കേബിൾ സമുദ്രത്തിനടിയിലൂടെ വലിച്ചിട്ടുള്ളത്. നിർണായകമായ ഒരു രാഷ്‌ട്രീയ നേട്ടവും ഓരോ ലോക്സഭ മണ്ഡലം വീതം മാത്രം ഉള്ള മിസോറാമിൽ നിന്നോ ലക്ഷദ്വീപിൽ നിന്നോ ലഡാക്കിൽ നിന്നോ ബിജെപി പ്രതീക്ഷിക്കുന്നുണ്ടാവില്ല. കാശ്മീരിലെ ആപ്പിൾ കർഷകർ തീവണ്ടി വന്നതിൽ വളരെ സന്തോഷത്തിലാണ്. അവരുടെ ഉൽപ്പന്നം 24 മണിക്കൂറിൽ ചണ്ഡിഗറിലും ഡൽഹിയിലും ചുരുങ്ങിയ ചിലവിൽ എത്തിക്കാനും അവിടെ നിന്ന് പുതുമയോടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനും കഴിയുന്നു. ടൂറിസത്തിന് നല്ല യാത്ര സൗകര്യങ്ങൾ ലഭ്യമാക്കുന്നു. പക്ഷെ മോഡിക്ക് നന്നായി അറിയാം കാശ്മീർ താഴ് വരയിൽ നിന്ന് തന്റെ പാർട്ടി ഒരു ലോകസഭാ സീറ്റ് പോലും ജയിക്കാൻ പോകുന്നില്ലെന്ന്. സമസ്ത രാഷ്‌ട്രീയപാർട്ടികളും മാധ്യമലോകവും സാംസ്‌കാരിക നായകന്മാരും യുവജനോത്സാവ പ്രയോക്താക്കളുമൊക്കെ ഇപ്പോഴുള്ള ഒരു സീറ്റ് പോലും ഇനി തരില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള കേരളത്തിൽ റെയിൽവേ വികസനത്തിനുള്ള വിഹിതം മുമ്പുള്ളത്തിന്റെ പത്തിരട്ടിയാണ്. ഇവിടെ ആരും ആവശ്യപ്പെടാത്തതടക്കം എട്ടോളം ദേശീയ പാതകൾ രണ്ട് ലക്ഷത്തിലധികം കോടി ചിലവിൽ നടപ്പാക്കുന്നു. പണം അനുവദിച്ചിട്ടും റയിൽപാതയ്‌ക്കുള്ള സ്ഥലം ഏറ്റെടുത്തു കിട്ടാത്തതിനെ കുറിച്ച് ഇങ്ങോട്ട് കത്തുകൾ അയച്ചുകൊണ്ടിരിക്കുന്നു. 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ വന്നു ജോലി ചെയ്യുന്ന സ്ഥലത്തേക്കും സഹസ്രകോടികൾ തൊഴിലുറപ്പിനായി നൽകുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി പോലും ഉണ്ടാക്കാത്ത കേരളത്തിന്‌ പഞ്ചാബിലും ഹരിയനയിലും കൂടി കൊടുക്കുന്നതിനേക്കാളും അധികം ആളുകൾക്ക് കിസാൻ സമ്മാൻ പെൻഷൻ അനുവദിക്കുന്നു. രാഷ്‌ട്രീയത്തിനപ്പുറം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്‌ട്ര ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതാണ് സ്ഥലത്തിന്റെ കാര്യത്തിൽ അദ്ദേഹം നിരപേക്ഷമാണെന്ന് പറയുന്നത്.

പരിപാടികളുടെ ടൈമിങ്ങും പ്രാദേശിക പ്രീണനവും ഒക്കെ എല്ലാ പാർട്ടികളും രാഷ്‌ട്രീയനേട്ടത്തിന്റെ വീക്ഷണകോണിൽ മാത്രം ചെയ്തുകൊണ്ടിരിക്കുന്നത് നമ്മൾ കാണാറുണ്ട്. പക്ഷേ ഇവിടെയൊക്കെ അതിനപ്പുറത്തേക്ക് പോകാൻ മോഡിക്ക് കഴിയുന്നു എന്നുള്ളത് അവഗണിക്കാൻ കഴിയില്ല. നാട്ടുനടപ്പ് അനുസരിച്ചുള്ള മേൽപറഞ്ഞ തരികിടകൾ പോലും വേണ്ടെന്നു വെച്ചിട്ടും തെരഞ്ഞെടുപ്പ് കൃത്രിമം കാണിക്കുന്നു എന്ന ആരോപണം പോലും സമാന്തരമായി കേൾക്കേണ്ടി വരുന്നു എന്നുള്ളതാണ് ഒരേ സമയം രസകരവും അത്ഭുതകരവുമായ കാര്യം.

ജന്മദിനാശംസകളോടൊപ്പം അമൃതകാലത്ത് രാഷ്‌ട്രത്തെ പരമ വൈഭവത്തിലേക്കു നയിക്കാൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.

Tags: primeminister#arendraModi#distingt#greatVisionary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

Kerala

പ്രധാനമന്ത്രിയെ കണ്ടത് സഭാ തര്‍ക്കം പരിഹരിക്കാന്‍, ഇടത്-വലത് മുന്നണികള്‍ ശ്രമിച്ചത് രാഷ്‌ട്രീയ മുതലെടുപ്പിന്- സാബു എം ജേക്കബ്

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

Kerala

ശിവരാത്രിക്ക് കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി വിളിച്ചു,മല്ലപ്പളളിയിലെത്തി ആലിന്‍ ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.