മുംബൈ:: ഇനി കുറഞ്ഞ പൈസയ്‌ക്ക് ഭക്ഷണം എത്തിക്കാന്‍ പുതിയ ആപ്പുമായി സ്വിഗ്ഗി. ടീനേജര്‍മാരുടെ പോക്കറ്റ് മണി ലാക്കാക്കിയാണ് 99 രൂപയില്‍ കുറവ് വില വരുന്ന ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ ഈ പുതിയ ആപ് കൊണ്ടുവന്നിരിക്കുന്നത് .’ടോയിംഗ്’ (Toing) എന്നാണ് ഈ ഫുഡ് ഡെലിവറി ആപ്പിന്റെ പേര്.
100 രൂപ തൊടാത്ത, 99 രൂപയ്‌ക്ക് താഴെ മാത്രം വിലയുള്ള ബജറ്റിലൊതുങ്ങുന്ന ഭക്ഷണം. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് സ്വിഗ്ഗിയുടെ ഈ പുതിയ നീക്കം. കടുത്ത മത്സരങ്ങള്‍ക്കിടയില്‍ പുതുമ അവതരിപ്പിച്ച് വിറ്റുവരവ് കൂട്ടാനാണ് സ്വിഗ്ഗിയുടെ ലക്ഷ്യം.
നിലവിൽ മഹാരാഷ്‌ട്രയിലെ പൂനെയിൽ മാത്രമാണ് ടോയിംഗ് സേവനം ലഭ്യമാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് സിറ്റികളില്‍ ഒന്നായതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികളെ ഉപഭോക്താക്കളായി ലഭിക്കാമെന്ന് സ്വിഗ്ഗി കരുതുന്നു. കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിംപിൾ സൗദാഗർ തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പൈലറ്റ് പരീക്ഷണം നടക്കുകയാണ്. സാധാരണയായി സ്വിഗ്ഗി ബംഗളൂരുവിലാണ് പുത്തന്‍ പരീക്ഷണങ്ങള്‍ പരീക്ഷിക്കുക പതിവ്. ഇക്കുറി പൂനെയാണ് ടോയിംഗിന്റെ പരീക്ഷണവേദിയാക്കിയിരിക്കുന്നത്. പോക്കറ്റിലൊതുങ്ങുന്ന പണത്തിന് ഭക്ഷണം തേടുന്നവര്‍ പൂനെ എന്ന കാമ്പസ് നഗരത്തില്‍ കൂടുതലുണ്ടെന്ന് പറയുന്നു.
ഫുഡ് ഡെലിവറി രംഗത്തേക്ക് കടന്നുവന്ന സ്വിഗ്ഗി പിന്നീട് പത്ത് മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന ക്വിക് കൊമേഴ്സിലേക്ക് കടന്നത് വന്‍വിജയമായി. ഇപ്പോള്‍ ബജറ്റില്‍ ഒതുങ്ങുന്ന ഭക്ഷണം മാത്രം അന്വേഷിക്കുന്ന ടീനേജര്‍മാര്‍ക്ക് വേണ്ടി ടോയിങ്ങ് എന്ന പുതിയ ഫുഡ് ഡെലിവറി ആപ് ആരഭിച്ചിരിക്കുകയാണ്. 2024 നവമ്പറില്‍ സ്വിഗ്ഗി ഓഹരിവിപണിയില്‍ പ്രവേശിച്ചിരുന്നു. അന്ന് പ്രാഥമിക ഓഹരി വില്‍പനയിലൂടെ 11,327 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 371-390 രൂപ റേഞ്ചില്‍ ആണ് ഓഹരി വില നിശ്ചയിച്ചിരുന്നതെങ്കിലും വിപണിയില്‍ സ്വിഗ്ഗി ഓഹരി ലിസ്റ്റ് ചെയ്തത് 456 രൂപയ്‌ക്കാണ്. പിന്നീട് 305 രൂപയിലേക്ക് താഴ്ന്ന ഓഹരി ഇപ്പോള്‍ 444 രൂപയ്‌ക്കാണ് വില്‍പന നടത്തുന്നത്.















