ന്യൂദൽഹി: പ്രതിപക്ഷ നേതാവ് വീണ്ടും അപഹാസ്യനാകുന്നു. കേന്ദ്ര തെരഞ്ഞെടുപ്പുകമ്മീഷനെതിരേ വീണ്ടും ആക്ഷേപം ഉയർത്തിയെങ്കിലും അവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് കമ്മീഷൻ വിശദീകരിച്ചു.
കർണാടകത്തിലെ ആലന്ദ് എന്ന മണ്ഡലത്തിൽ 2023 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറായിരത്തിലേറെ പേരുടെ വോട്ടവകാശം ആരോ സംഘടിതമായി റദ്ദാക്കിയെന്നായിരുന്നു രാഹുലിന്റെ പുതിയ ആരോപണം.
നാലു കാര്യങ്ങളാണ് രാഹുൽ മാധ്യമ സമ്മേളനത്തിൽ ഉയർത്തിയത്.
ഒന്ന്: കമ്മീഷന്റെ ഓൺലൈൻ വഴി വോട്ട് റദ്ദാക്കി.
എന്നാൽ തെരഞ്ഞെടുപ്പുകമ്മീഷന്റെ വിശദീകരണമിങ്ങനെ: ഓൺലൈൻ വഴി മറ്റൊരാളുടെ വോട്ട് റദ്ദാക്കാൻ കഴിയില്ല. രണ്ട്: വോട്ടുടമ അറിയാതെ വോട്ടു റദ്ദാക്കി. കമ്മീഷൻ പറഞ്ഞു: ഒഴിവാക്കപ്പെടുന്ന ആളുകളുടെ വിശദീകരണം കേൾക്കാതെ കമ്മീഷൻ വോട്ട് റദ്ദാക്കാറില്ല.
മൂന്ന്: കമ്മീഷൻ വോട്ടുകൃത്രിമം കാട്ടുന്നവരെ സംരക്ഷിക്കുന്നു. കമ്മീഷൻ: ഈ പറയപ്പെടുന്ന സംഭവം 2013 ൽ ആയിരുന്നു. അന്ന് വോട്ട് റദ്ദാക്കാൻ നടത്തിയ ചിലരുടെ പരിശ്രമങ്ങൾ അന്നുതന്നെ തെരഞ്ഞെടുപ്പുകമ്മീഷൻ കണ്ടെത്തി തടഞ്ഞിരുന്നു. അതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.
രാഹുൽ: പ്രതിപക്ഷത്തെ ഇല്ലാതാക്കി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രസക്തി ഇല്ലതാക്കാനുള്ള ശ്രമങ്ങൾക്ക് തെരഞ്ഞെടുപ്പുകമ്മീഷൻ കൂട്ടുനിൽക്കുന്നു.
തെര.കമ്മീഷൻ: അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ്. ഈ പറയുന്ന മണ്ഡലത്തിൽ 2023 ലും വിജയിച്ചത കോൺഗ്രസിന്റെ സ്ഥാനാർത്ഥി ബി.ആർ. പാട്ടീലാണ്.
രാഹുലിന്റെ വാർത്താ സമ്മേളനത്തിന് മുമ്പ് രാഹുൽ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കാൻ പോകുന്നുവെന്ന് മാധ്യമങ്ങൾ ഏറെ പ്രചരിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പുകമ്മീഷന്റെ മറുപടിയിൽ രാഹുലും പിന്തുണക്കാരും വിയർക്കുകയാണ്.
















