ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു മുസ്ലീം പള്ളിയിൽ ക്ലീനിങിനെത്തിയ പെൺകുട്ടിയെ മൗലാന ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മൗലാനയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് തന്റെ ദുരനുഭവം വീട്ടുകാരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മൗലാന തന്റെ അശ്ലീല ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു.
പോലീസ് പറയുന്നതനുസരിച്ച് ബറേലിയിലെ ഒരു പള്ളിയിൽ പ്രാർത്ഥനയ്‌ക്ക് നേതൃത്വം നൽകുന്ന ഒരു മൗലാന ഇർഷാദ് പള്ളി വൃത്തിയാക്കാൻ വന്ന ഒരു പെൺകുട്ടിയെ ബലമായി പിടികൂടി ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടി എതിർത്തപ്പോൾഅവളുടെ അശ്ലീല ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് പീഡനം തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ കുടുംബം സംഭവം അറിഞ്ഞു. പിന്നീട് പെൺകുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ പ്രതിയായ മൗലാനയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു.
രാജ്പുര ഗ്രാമത്തിലെ ഒരു പള്ളിയിലാണ് മൗലാന ഇർഷാദ് പ്രവർത്തിച്ച് വന്നിരുന്നത്. പള്ളിക്ക് സമീപത്ത് ഒരു മുറി ഇയാൾക്ക് നൽകിയിരുന്നു. ഒരു വർഷത്തോളമായി ഈ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൗലാന തന്നെ ബലമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. അയാൾ തന്റെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയിരുന്നു.
പള്ളി വൃത്തിയാക്കാനെന്ന വ്യാജേന തന്റെ അടുത്തേക്ക് വരണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കിൽ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞു. ഇരയുടെ പിതാവിന്റെ പരാതിയിൽ, ഖജൂരിയ ജില്ലയിലെ റാംപൂർ സ്വദേശിയായ മൗലാന ഇർഷാദിനെതിരെ ബലാത്സംഗം, അശ്ലീല ഫോട്ടോകൾ എടുക്കൽ, വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
















