കൊച്ചി : എന്നും തനിക്ക് പ്രിയപ്പെട്ട നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദിയെന്നും മുൻപും തുറന്ന് പറഞ്ഞിട്ടുണ്ട് നടൻ ഉണ്ണി മുകുന്ദൻ . അഹമ്മദാബാദിൽ തന്റെ കുട്ടിക്കാലം മുതലേ നരേന്ദ്ര മോദിയെ അറിയാമായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘ അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, അതെന്നിൽ മായാത്ത മുദ്ര പതിപ്പിച്ച നിമിഷമായിരുന്നു. അദ്ദേഹവുമായുള്ള എന്റെ സ്വന്തം ഇടപെടലിൽ നിന്ന്, ജീവിതത്തിലെ പരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ രണ്ട് വാക്കുകൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിയിൽ, അദ്ദേഹം പറഞ്ഞ ‘ജൂക്വാനു നഹി’, അതായത് ഒരിക്കലും തലകുനിക്കരുത്. ആ വാക്കുകൾ അന്നു മുതൽ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്.‘ എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
നേരത്തെ സേവാഭാരതിയെ പിന്തുണച്ചും ഉണ്ണി രംഗത്തെത്തിയിരുന്നു. സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാൻ പറ്റില്ല. കേരളത്തിൽ സമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് സേവാഭാരതി എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
രാജ്യത്തിനെതിരെയുള്ള ഒരു കാര്യങ്ങളും ഞാൻ അനുകൂലിക്കില്ല .ഹനുമാൻ സ്വാമിയെ എന്തിനു പൂജിക്കുന്നു, കൊറോണ മാറ്റിത്തരുമോ എന്നുള്ള ചോദ്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെ ഒരാളോടു സംസാരിക്കാൻ പാടില്ല, അത് തെറ്റാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നൽകിയാൽ അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയി ഒരാൾ കണ്ടാൽ അത് അയാളുടെ കുറവാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
















