ലണ്ടന്‍: അഭയാര്‍ത്ഥികളുടെ രൂപത്തില്‍ ബ്രിട്ടനിലേക്ക് നുഴഞ്ഞുകയറുകയും പിന്നീട് അവിടം ഗാസപ്രതിഷേധങ്ങള്‍ക്കുള്ള വേദിയാക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റുകളെ പുറന്തള്ളണമെന്ന ആഹ്വാനവുമായി ലക്ഷക്കണക്കിന് വരുന്ന ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അഭയാര്‍ത്ഥി കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന തീവ്രവലതുപക്ഷ രാഷട്രീയനേതാവായ ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധത്തില്‍ ഒന്നരലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ബോട്ടുകള്‍ തടയൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ, നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിയ്‌ക്കൂ…തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്. ബോട്ടുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബ്രിട്ടനിലേക്ക് ബോട്ടുകളില്‍ കൂട്ടം കൂട്ടുമായി എത്തുന്ന മുസ്ലിം കുടിയേറ്റക്കാരെ തന്നെയാണ്. അതുപോലെ ഈ റാലിയില്‍ പലസ്തീന്‍ പതാക, ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക എന്നിവ പ്രകടനക്കാര്‍ കത്തിക്കുന്നത് കാണാമായിരുന്നു. പലസ്തീന്‍ റാലിയും ഗാസ റാലിയും സംഘടിപ്പിക്കുന്ന ഇസ്ലാമിക സംഘടനകള്‍ ഏറ്റവുമൊടുവില്‍ ബ്രിട്ടനില്‍ ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് വരെ ആവശ്യപ്പെട്ട് റാലി നടത്തിയിരുന്നു. അഭയാര്‍ത്ഥി കുടിയേറ്റക്കാരായി എത്തിയവര്‍ അവരുടെ മതനിയമം ബ്രിട്ടനില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് അതിരുകടന്നുള്ള നീക്കമാണെന്ന് കണ്ടതോടെയാണ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്. ഈ വികാരം ടോമി റോബിന്‍സന്‍ വിളിച്ചുകൂട്ടിയ അനധികൃത കുടിയേറ്റ വിരുദ്ധ റാലിയില്‍ പ്രതിഫലിക്കുകയായിരുന്നു.
ഇസ്ലാമിസ്റ്റുകളായ കുടിയേറ്റക്കാരെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയയ്‌ക്കൂ എന്നും യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറോടെ പ്രകടനക്കാര്‍ രോഷത്തോടെ മുദ്രാവാക്യത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കടുത്ത ഇസ്ലാമിക വിരോധിയും കുടിയേറ്റ വിരോധിയും ആണ് പ്രകടനത്തിന് നേതൃത്വം നല്‍കിയ ടോമി റോബിന്‍സണ്‍. ബ്രിട്ടനില്‍ നടക്കുന്ന ബലാത്സംഗങ്ങളില്‍ 90 ശതമാനവും നടത്തുന്നത് ഇസ്ലാമിസ്റ്റുകളാണെന്ന കണ്ടെത്തലും പാശ്ചാത്യ സംസ്കാരത്തെ ഇവര്‍ നശിപ്പിക്കുന്നു എന്ന കണ്ടെത്തലുമാണ് ടോമി റോബിന്‍സനെപ്പോലെയുള്ളവരെ ശക്തമായി പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത്. യുകെയില്‍ ഉയര്‍ന്നുവന്ന ബലാത്സംഗം പതിവാക്കിയ പാകിസ്ഥാനില്‍ നിന്നുള്ള ഗ്രൂമിങ്ങ് ഗ്യാങ്ങുകളും യുകെയുടെ ഉറക്കം കെടുത്തിയിരുന്നു.
12 വര്‍ഷത്തിലധികമായി ബ്രിട്ടനിലേക്ക് കൂട്ടംകൂട്ടമായി ബോട്ടുകളില്‍ എത്തുന്ന ഇസ്ലാമിക കുടിയേറ്റത്തില്‍ ബ്രിട്ടന്‍ പൊറുതിമുട്ടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് റാലിയില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് വരുന്ന തദ്ദേശീയരായ ബ്രിട്ടീഷുകാരുടെ സാന്നിധ്യം. യുണൈറ്റഡ് കിംഗ്ഡം മാര്‍ച്ച് എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്. ടോമി റോബിന്‍സിന്റെ ഈ റാലി ഇസ്ലാമിക തീവ്രവാദവും ഗ്രൂമിങ്ങ് ഗ്യാങ്ങുകളും കൊണ്ട് പൊറുതി മുട്ടിയ ബ്രിട്ടീഷുകാരുടെ രോദനം തന്നെയായിരുന്നു.
ഇസ്ലാമിക കുടിയേറ്റത്തെ എതിര്‍ക്കുന്ന ഇലോണ്‍ മസ്ക്, ഫ്രാന്‍സിലെ ഇസ്ലാമിക് വിരുദ്ധ നേതാവായ എറിക് സെമ്മൂര്‍, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എ എഫ് ഡി) എന്ന കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള സംഘടനയുടെ നേതാവ് പീറ്റര്‍ ബിസ്ട്രോണ്‍ എന്നിവരും ഈ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. “ബ്രിട്ടീഷുകാരനായിരിക്കുക എന്നതില്‍ ഒരു സൗന്ദര്യം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് കാണുന്നത് ബ്രിട്ടന്റെ തകര്‍ച്ചയാണ്. ആദ്യം അത് ചെറിയ ഒഴുക്കായിരുന്നു. ഇന്ന് ബ്രിട്ടനെ വിഴുങ്ങുന്ന ശക്തിയായി അനധികൃത കുടിയേറ്റം മാറിയിരിക്കുന്നു.”- വീഡിയോ വഴി പ്രസംഗിച്ച ഇലോണ്‍ മസ്ക് അനധികൃത ഇസ്ലാമിക കുടിയേറ്റത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. എന്തു കണ്ടിട്ടും നിശ്ശബ്ദരായിരിക്കുന്ന ഭൂരിപക്ഷമാണ് ഈ നാടിന്റെ ശാപം. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ നാട് നഷ്ടമാകുമെന്ന് ടോമി റോബിന്‍സണ്‍ പ്രസംഗിച്ചു.
നേരത്തെ ഇസ്ലാമിക തീവ്രവാദം കൊണ്ട് പൊറുതി മുട്ടിയ ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയും നീങ്ങിയ അതേ വഴിയിലേക്ക് ഇപ്പോള്‍ ബ്രിട്ടനും നീങ്ങുകയാണ്. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം പലസ്തീന്‍ റാലികള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തുതുടങ്ങിയിട്ടുണ്ട്. പലസ്തീന്‍ അനുകൂല കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെ വരെ തെരഞ്ഞുപിടിച്ച് യുഎസിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും പുറത്താക്കാന്‍ തുടങ്ങിയിരിക്കുന്നു. യുഎസിലേക്ക് ഉപരിപഠനത്തിന് വരുന്ന വിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമത്തിലെ ഭൂതകാലങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ വരെ പരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നു യുഎസ്. പലസ്തീന്‍ അനുകൂല കമന്‍റുകള്‍ നടത്തുന്നവര്‍ക്ക് വിസ നിഷേധിക്കുകയാണ്.
















