തൃശൂർ : നോ എന്ന് പറയാന്‍ പഠിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ സാധിക്കാത്ത സ്ഥലമാണ് രാഷ്‌ട്രീയമെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ . നിങ്ങള്‍ ഇന്നലെ എന്ത് ചെയ്തു എന്നതൊരു ചോദ്യമോ വിഷയമോ അല്ല, ഇന്ന് എന്ത്കൊണ്ട് ചെയ്തില്ല എന്നത് മാത്രമാണവിടെ വിഷയം.
സുരേഷ് ഗോപി എത്ര പേര്‍ക്ക് വീട് വച്ചു കൊടുത്തു, സര്‍ജറി നടത്തി കൊടുത്തു, വിദേശത്ത് നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നു, പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു, മരുന്ന് വാങ്ങി കൊടുത്തു, ജപ്തി ഒഴിവാക്കി കൊടുത്തു. ഇതൊന്നും ചര്‍ച്ചയേയല്ല. ഒരാളുടെ വീട് വച്ച് കൊടുക്കാനുള്ള നിവേദനം കയ്യില്‍ വാങ്ങിയില്ല എന്നത് മാത്രമാണ് ഇന്ന് വാര്‍ത്ത. ഇന്നലെകളിലെ നന്മകള്‍ വാര്‍ത്തകളിലേ ഇല്ലായെന്നും യുവരാജ് ഗോകുൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം….
‘NO’ എന്ന് പറയാന്‍ പഠിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ സാധിക്കാത്ത ഒരു സ്ഥലമാണ് രാഷ്‌ട്രീയം….
ഏറ്റവും Thankless ആയ ഒരു മേഖലയാണത്….
നിങ്ങള്‍ ഇന്നലെ എന്ത് ചെയ്തു എന്നതൊരു ചോദ്യമോ വിഷയമോ അല്ല…. ഇന്ന് എന്ത്കൊണ്ട് ചെയ്തില്ല എന്നത് മാത്രമാണവിടെ വിഷയം….
ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ ഒരു സഹായം ചോദിച്ച് വിളിച്ചു…. ഭാഗ്യം കൊണ്ട് അത് ചെയ്തു കൊടുക്കാനായി…. ഈ ഇടയ്‌ക്ക് മറ്റൊരു കാര്യം ആവശ്യപ്പെട്ടത് ചെയ്യാന്‍ ശ്രമിച്ചിട്ടും പറ്റിയില്ല…. പക്ഷേ ഇപ്പോള്‍ അദ്ദേഹം മറ്റൊരാളോട് പറഞ്ഞത് ”പണ്ടൊക്കെ ഒരു കാര്യം പറഞ്ഞാല്‍ ചെയ്ത് തരുമായിരുന്നു…. ഇപ്പോള്‍ വലിയ ജാഡയാണ്…. ”
അധികാരം ഉപയോഗിച്ചിട്ടൊന്നുമല്ലല്ലോ…. നമ്മുടെ നല്ല ബന്ധങ്ങളുള്ളിടത്ത് ഇടപെടലുകള്‍ നടത്തി നോക്കുന്നതല്ലെ…. ചിലപ്പോള്‍ നടക്കും ചിലപ്പോള്‍ നടക്കില്ല…. വിളിക്കുന്ന പലര്‍ക്കും അതറിയേണ്ട കാര്യമേയില്ല….
സുരേഷ് ഗോപി എത്ര പേര്‍ക്ക് വീട് വച്ചു കൊടുത്തു, സര്‍ജറി നടത്തി കൊടുത്തു, വിദേശത്ത് നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നു, പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു, മരുന്ന് വാങ്ങി കൊടുത്തു, ജപ്തി ഒഴിവാക്കി കൊടുത്തു…. ഇതൊന്നും ചര്‍ച്ചയേയല്ല….
ഒരാളുടെ വീട് വച്ച് കൊടുക്കാനുള്ള നിവേദനം കയ്യില്‍ വാങ്ങിയില്ല എന്നത് മാത്രമാണ് ഇന്ന് വാര്‍ത്ത…. ഇന്നലെകളിലെ നന്മകള്‍ വാര്‍ത്തകളിലേ ഇല്ല….
ജനങ്ങളുടെ ഇടയിലേക്കിറങ്ങാന്‍ അസാമാന്യ ധൈര്യം വേണം…. അത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുംബോഴേ മനസ്സിലാകൂ….
സര്‍ക്കാര്‍ തലത്തിലെ ആവശ്യങ്ങള്‍ മുതല്‍ തീര്‍ത്തും വ്യക്തിപരമായ ആവശ്യങ്ങള്‍ മുതല്‍ അതിര്‍ത്തി തര്‍ക്കം വരെ ഇടപെടേണ്ടി വരും…. നയത്തോടെയും ആത്മാര്‍ത്ഥതയോടെയും ഇടപെടാന്‍ പറ്റിയില്ലെങ്കില്‍ നമ്മള്‍ തീര്‍ന്നു….
സുരേഷ് ഗോപി ആലിന്റെ ചുവട്ടിലേക്ക് ജനങ്ങളെ കാണാന്‍ ഇറങ്ങുംബോള്‍ അത് പ്രതീക്ഷ ഉണര്‍ത്തുന്നത് ഇടപെടല്‍ ആത്മാര്‍ത്ഥമാകും എന്ന കാരണത്താലാണ്….
എം.പി എന്ന നിലയിലാണ് കാണാന്‍ ഇറങ്ങുന്നത്…. തൃശ്ശൂരിന്റെ സ്പന്ദനങ്ങളാണ് കേള്‍ക്കാനിറങ്ങിയത്…. വികസന പ്രശ്നവും എം.പി എന്ന നിലയില്‍ എവിടെയാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്ന് ജനങ്ങളില്‍ നിന്ന് നേരിട്ടറിയാനും ആണ് ചെല്ലുന്നത്….
അപ്പോള്‍ നിവേദനങ്ങളുമായ് ചെല്ലുന്നവരും ആ ഔചിത്യം കാണിക്കണം….
അദ്ദേഹത്തിന് കേരളത്തിലെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വീട് വച്ച് കൊടുക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ആ ആവശ്യവുമായ് ചെല്ലുന്നവരും തിരിച്ചറിയണം….
അദ്ദേഹം അത് വാങ്ങിയില്ല എങ്കില്‍ വൃഥാവാഗ്ദാനം തരാന്‍ മനസ്സില്ലാത്തത് കൊണ്ടാണ്…. നിങ്ങള്‍ക്ക് കെട്ടിപ്പിടിത്തവും വൃഥാവാഗ്ദാനവും മതിയായിരുന്നെങ്കില്‍ ടി.എന്‍ പ്രതാപന്‍ തന്നെ മതിയായിരുന്നല്ലോ….
ഇത് സുരേഷ് ഗോപിയാണ്…. പറയുന്നതേ ചെയ്യൂ…. ചെയ്യാന്‍ പറ്റുന്നതേ പറയൂ….
















