ടെഹ്‌റാൻ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരായി ഇസ്രായേൽ നടത്തിയ ആക്രമണം ഇസ്ലാമിക, അറബ് രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഏത് രാജ്യമാകുമെന്ന് പല രാജ്യങ്ങളും ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം അങ്കാറയാകാമെന്ന് ഒരു തുർക്കി ഉദ്യോഗസ്ഥൻ ഭയം പ്രകടിപ്പിക്കുമ്പോൾ ഇപ്പോൾ ഒരു മുൻ ഇറാനിയൻ ജനറൽ അതിലേക്ക് മറ്റ് രണ്ട് രാജ്യങ്ങളെ കൂടി ചേർത്തുകൊണ്ട് പരിഭ്രാന്തി വർദ്ധിപ്പിച്ചിരിക്കുകയാണ്
ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ആരാണ് ?
ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച് ഖത്തറിനെ ആക്രമിച്ചതിന് ശേഷം ഇസ്രായേൽ ഇനി മറ്റ് ഇസ്ലാമിക, അറബ് രാജ്യങ്ങളെ ലക്ഷ്യം വയ്‌ക്കുമെന്ന് മുൻ ഇറാനിയൻ ജനറൽ മൊഹ്‌സിൻ റെസായി അവകാശപ്പെടുന്നു. ഇസ്രായേലിന്റെ അടുത്ത ലക്ഷ്യങ്ങൾ തുർക്കി, ഇറാഖ്, സൗദി അറേബ്യ എന്നിവയാണെന്ന് മൊഹ്‌സിൻ അവകാശപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ സംയുക്ത സൈനിക മുന്നണി രൂപീകരിക്കാൻ ഇറാൻ ഉദ്യോഗസ്ഥർ മുസ്ലീം രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
മുസ്ലീം രാജ്യങ്ങളോട് ഐക്യമുന്നണി രൂപീകരിക്കാൻ അഭ്യർത്ഥിക്കുന്നു
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി) ഖത്തറിൽ തിങ്കളാഴ്ച അടിയന്തര ഉച്ചകോടിക്കായി ഒത്തുകൂടുമ്പോൾ ദോഹയിൽ (ഖത്തർ) ഇസ്രായേൽ നടത്തിയ സമീപകാല ആക്രമണങ്ങളെ ഉദ്ധരിച്ച്, മുസ്ലീം രാജ്യങ്ങൾക്കിടയിൽ ഒരു ഐക്യ സൈനിക മുന്നണി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ഊന്നിപ്പറയും.
മുമ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ഇൻ ചീഫായിരുന്നു മൊഹ്‌സെൻ റെസായി, ഇപ്പോൾ ഇറാന്റെ സുരക്ഷാ കൗൺസിലിലെ അംഗവുമാണ്. ഒഐസി നിർണായക നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ സൗദി അറേബ്യ, തുർക്കി, ഇറാഖ് എന്നിവയും ഇസ്രായേലി ആക്രമണങ്ങളെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരേയൊരു പരിഹാരം. ഒരു സൈനിക സഖ്യത്തിന്റെ രൂപീകരണം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവന പല തലങ്ങളിലും പിന്തുണ നേടിയെടിത്തിട്ടുണ്ട്. ഈ അഭ്യർത്ഥനയ്‌ക്ക് കൂടുതൽ ശക്തി പകരുന്ന ഖോമിലെ (ഇറാൻ) സെമിനാരി വിദ്യാർത്ഥികളുടെ പ്രതിനിധികളുടെ അസംബ്ലിയുടെ തലവനും പ്രമുഖ ഷിയ പുരോഹിതനുമായ ജലാൽ റസാവി-മെഹർ ഒരു ഐക്യ ഇസ്ലാമിക സൈന്യം രൂപീകരിക്കണമെന്ന് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.
















