റാഞ്ചി : ഇന്ന് രാവിലെ ജാർഖണ്ഡിൽ നിന്ന് സുരക്ഷാ സേന മാവോയിസ്റ്റുകൾക്കെതിരെ നേടിയ വിജയത്തിന്റെ വലിയ വാർത്തകൾ പുറത്തുവരുന്നു. സംസ്ഥാനത്തെ ഹസാരിബാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജാർഖണ്ഡിലെ സുരക്ഷാ സേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഈ മാവോയിസ്റ്റുകളിൽ ഒരാളുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹസാരിബാഗിലെ പന്തിത്രി വനത്തിലാണ് ഈ ഏറ്റുമുട്ടൽ നടന്നതെന്ന് വിവരം.
നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ സഹ്ദേവ് സോറന്റെ സ്ക്വാഡും സുരക്ഷാ സേനയും തമ്മിൽ ഇന്ന് രാവിലെ 6 മണിയോടെ ഗോർഹാർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ പന്തിത്രി വനത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോൾ തലയ്‌ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച സഹ്ദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സുരക്ഷ സേന ഇപ്പോഴും തിരച്ചിൽ നടപടികൾ തുടരുകയാണ്.
















