ന്യൂദൽഹി : ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ആദ്യമായാണ് ഇന്ത്യ- പാകിസ്ഥാൻ ടീമുകൾ ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടുന്നത് . ക്രിക്കറ്റ് കളിക്കാർ മുതൽ പരിശീലകർ വരെ എല്ലാവരും ഈ മത്സരത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് . ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിലെ കളിക്കാരെ യോദ്ധാക്കൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .
‘കളിക്കാരും മനുഷ്യരാണ്. ആരെങ്കിലും അവരുടെ രാജ്യത്തെ ദ്രോഹിച്ചാൽ, കളിക്കാർക്കും വേദന തോന്നും. ഇന്ത്യയെ ദ്രോഹിക്കുന്ന ഒരു വ്യക്തിയുമായോ രാജ്യവുമായോ ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’. -എന്നാണ് പാകിസ്ഥാനെതിരായ മത്സരത്തെക്കുറിച്ച് ഗംഭീറിന്റെ ബാല്യകാല പരിശീലകൻ സഞ്ജയ് ഭരദ്വാജ് പറഞ്ഞത്.
ഇന്ത്യ ശക്തമായ ടീമാണ്. ടീം ഇന്ത്യ ഏകപക്ഷീയമായ ഒരു മത്സരം ജയിക്കുകയും ആഘോഷിക്കാൻ ഞങ്ങൾക്ക് അവസരം നൽകുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കളിക്കാർ യോദ്ധാക്കളാണ്, അവർ രാജ്യത്തിന്റെ ബഹുമാനത്തിനു വേണ്ടി പോരാടുന്നു’ സഞ്ജയ് ഭരദ്വാജ് പറഞ്ഞു.
‘ഇന്ത്യയും പാകിസ്ഥാനും വളരെക്കാലമായി തർക്കത്തിലാണ്. പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ബന്ധവും ആരും ആഗ്രഹിക്കുന്നില്ല, പക്ഷേ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങൾ തീർച്ചയായും മത്സരം കളിക്കും, യുദ്ധക്കളത്തിൽ പാകിസ്ഥാന് മറുപടി നൽകിയതുപോലെ, കായിക മേഖലയിലും അതേ മറുപടി നൽകും’.- എന്നാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ പരിശീലകൻ ബദ്‌റുദ്ദീൻ സിദ്ദിഖി പറയുന്നത്.
ടീം ഇന്ത്യയ്‌ക്ക് പാകിസ്ഥാനുമായി കളിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നാണ് സുരേഷ് റെയ്‌ന പറയുന്നത് . “ഏഷ്യാ കപ്പിലെ ഇന്ത്യൻ ടീമിലെ കളിക്കാരോട് വ്യക്തിപരമായി ചോദിച്ചാൽ ആരും ഏഷ്യാ കപ്പിൽ കളിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. ബിസിസിഐ ഇത് അംഗീകരിച്ചിട്ടുള്ളതിനാലും ഇതൊരു എസിസി ടൂർണമെന്റ് ആയതിനാലും കളിക്കാർക്ക് ഇത് നിർബന്ധമാണ്,” സുരേഷ് റെയ്‌ന പറഞ്ഞു
















