കൽപ്പറ്റ: കോൺഗ്രസ് നേതാവ് ആയിരുന്ന എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. കൈ ഞരമ്പു മുറിച്ച് മരിക്കാനാണ് ശ്രമിച്ചത്. അപകടനിലയിലല്ല. ഞരമ്പിന് മുറിവുണ്ടായിട്ടില്ല. കോൺഗ്രസ് നേതാക്കളുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചിത്.
എൻ.എം. വിജയൻ എന്ന ജില്ലാ കോൺഗ്രസ് നേതാവിൽ നിന്ന് പാർട്ടി ജില്ലാ ഘടകം കടം വാങ്ങിയ വൻതുക തിരികെ കൊടുക്കുന്നതു സംബന്ധിച്ച് നടന്ന വഞ്ചനയെ തുടർന്നാണ് എൻ.എം. വിജയൻ ആത്മഹത്യ ചെയ്തത്. കടബാധ്യത തീർക്കാൻ പണം കിട്ടാഞ്ഞതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ടി.സിദ്ദിഖ് ന്റെ നേതൃത്വത്തിലും കെപിസിസി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, വിജയൻ ഉണ്ടാക്കിയ കടം, അദ്ദേഹത്തിന്റെ മകൻ, പത്മജയുടെ ഭർത്താവ് രോഗബാധിതനായ സാഹചര്യം എല്ലാമാണ് ഈ ആത്മഹത്യയ്‌ക്ക് പ്രേരണയായതെന്ന് പത്മജയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ‘കൊലയാളി കോൺഗ്രസേ, ഇതാ ഒരു ഇരകൂടി’ എന്നാണ് ഒരു കുറിപ്പ്. പക്ഷേ, പാർട്ടി ചെയ്യാമെന്ന് പറഞ്ഞ സഹായമെല്ലാം ചെയ്തുവെന്നും സിപിഎം നേതാക്കളുടെ പ്രേരണയിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ പ്രതികരിച്ചു.
















