കൊച്ചി : രാജ്യവിരുദ്ധ കേസിൽ അറസ്റ്റിലായ റിജാസ് എം സിദീഖിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നാളെ ഇടത്-ജിഹാദി ഗ്രൂപ്പുകളുടെ പ്രതിഷേധം. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്താണ് , തോക്കുകളുമായി നാഗ്പൂരിൽ വച്ച് റിജാസിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് . ഓപ്പറേഷൻ സിന്ദൂർ സമയത്ത് തന്നെ പിഒകെയിലെ ഭീകരനുമായി റിജാസ് നടത്തിയ സോഷ്യൽ മീഡിയ ചാറ്റിന്റെ ഭാഗവും പുറത്തുവന്നിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. പനമ്പിള്ളി നഗറിലാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പോലീസ് ഇടപെടുകയും റിജാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്.. റിജാസിനെതിരെ മഹാരാഷ്‌ട്ര പൊലീസ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അതീവ ഗുരുതരമായ വിവരങ്ങളാണുള്ളത്. നിരോധിത ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) എന്നിവരുമായി റിജാസിന്റെ ബന്ധം ഇതിൽ പരാമർശിച്ചിട്ടുണ്ട്.
റിജാസിനായി വഞ്ചി സ്ക്വയറിൽ നടക്കുന്ന ഐക്യദാർഢ്യ സംഗമത്തിൽ സിദ്ദീഖ് കാപ്പൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവരാണ് പ്രധാനികൾ. സഖാവ് റിജാസ് ഐക്യദാർഢ്യ സംഗമം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
















