ലഖ്നൗ : കാൺപുർ ദേഹത് ജില്ലയിൽ പാകിസ്ഥാനെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ച തീവ്ര ഇസ്ലാമിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ബറാവാഫാത്തിന്റെ ഘോഷയാത്രയ്‌ക്കിടെയാണ് തന്റെ ഗ്രാമത്തിൽ പാകിസ്ഥാനെ പിന്തുണച്ച് ഇയാൾ പോസ്റ്ററുകൾ ഒട്ടിച്ചത്.
ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്ന് 315 ബോർ പിസ്റ്റളും രണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. തുടർന്ന് പോലീസ് ഇല്യാസിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇല്യാസ് തന്റെ ഗ്രാമത്തിൽ പാകിസ്ഥാനെ പിന്തുണച്ച് ഒരു പതാകയും പോസ്റ്ററും സ്ഥാപിച്ചിരുന്നു, ഇത് ഗ്രാമത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പോലീസ് അവിടെ എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. എന്നാൽ ഈ സംഭവത്തിനുശേഷം ഇല്യാസ് ഒളിവിലായിരുന്നു.
പിന്നീട് കാൺപൂർ ദേഹതിലെ ബരൗർ പോലീസ് സ്റ്റേഷന് കീഴിൽ പോലീസ് പ്രത്യേക പരിശോധനാ കാമ്പയിൻ നടത്തി. ഇതിനിടയിൽ ഇല്യാസ് സംശയാസ്പദമായ സാഹചര്യത്തിൽ പോകുന്നത് കണ്ടു.
തുടർന്ന് കല്യാൺപൂർ ടേണിന് സമീപം പോലീസ് ഇല്യാസിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 315 ബോർ നാടൻ പിസ്റ്റളും രണ്ട് ലൈവ് വെടിയുണ്ടകളും ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തു. അന്വേഷണത്തിൽ ഇല്യാസിനെതിരെ ഇതിനകം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
















