തൃശൂര്‍: സുതാര്യവും അഴിമതിരഹിതവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനത്തിലൂടെ നാടിനെ വികസനത്തിലേക്കു നയിക്കുമെന്ന ദൃഢപ്രതിജ്ഞ യോടെ കേന്ദ്രമന്ത്രി
സുരേഷ് ഗോപി . വികസന കാര്യത്തില്‍ തൃശൂരിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സുരേഷ് ഗോപി ജനങ്ങളുടെ ഇടയിലേക്ക് എത്തി. നാടിന്റെ വികസനത്തിനായി എല്ലാവരും
ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ഒരു മന്ത്രി ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
വൈകുന്നേരങ്ങളില്‍ കലുങ്കുകളിലും ചായക്കടകളിലും പുഴയോരത്തും നാടിന്റ വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാന്‍ സാധാരണ ജനങ്ങളെ കണ്ട് കലുങ്ക് സൗഹൃദവുമായി അദ്ദേഹം എത്തിയത്.വോട്ട് ചെയ്യല്‍ മാ്രതമല്ല, തിരഞ്ഞെടുത്തവരെ കൊണ്ട് സമൂഹത്തിന് ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കാനും കഴിയുന്നതാകണം ജനങ്ങളുടെ ഉത്തരവാദിത്വമെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശരിന്റെ വികസനത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തൃശ്ശൂരിന്റെ എം.പി കലുങ്ക് സൗഹൃദമായി മുന്നോട്ടുവന്നിരിക്കുന്നത്. പുള്ള് ആല്‍ത്തറയിലും ചന്മാപ്പള്ളി കാനോലി കടവിലുമാണ് കലുങ്ക് സൗഹൃദങ്ങള്‍ ഒരുക്കി. പ്രാദേശിക വികസന വിഷയങ്ങള്‍ ജനങ്ങള്‍ കേന്ദ്ര മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
വെള്ളപ്പൊക്കം മുതല്‍ കുടിവെള്ള പ്രശ്‌നം വരെ വികസന സംവാദത്തില്‍ ചര്‍ച്ചയായി. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കമാന്‍ഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. സമൂഹത്തിലെ പ്രമുഖരെ വിട്ട് സാധാരണ ജനങ്ങളാണ് സുരേഷ് ഗോപിയെ കലുങ്ക് സൗഹൃദങ്ങളില്‍ കാത്തിരുന്നത്.
വര്‍ഷംതോറും തങ്ങള്‍ അനുഭവിക്കുന്ന വെള്ളക്കെട്ടിനെ കുറിച്ചും മഴക്കാലത്ത് വീടുകള്‍ വിട്ട് മാറി താമസിക്കേണ്ട ഗതികേടിനെക്കുറിച്ചും ഗ്രാമവാസികള്‍ മന്ത്രിക്ക് മുന്നില്‍
വേവലാതികളും ആശങ്കകളും അവതരിപ്പിച്ചു. ദുരിതമനുഭവിക്കുന്ന മൂന്നു പഞ്ചായത്തുകള്‍ക്കായി താന്‍ എംപി ഫണ്ട് അനുവദിച്ചിരുന്നു എന്നും അതില്‍ രണ്ടു പഞ്ചായത്തുകള്‍ എംപി ഫ്ണ്ട് നിരാകരിച്ചെന്നും ഒരു പഞ്ചായത്ത് മാത്രം എംപി
ഫണ്ട് കാര്യക്ഷമമായി ഉപയോഗിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തിനായി എംപി ഫണ്ട് വേണ്ട എന്നു പറയുന്ന രാഷ്‌ട്രീയം തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങള്‍ ഒത്തുകൂടി താങ്കള്‍ തിരഞ്ഞെടുത്ത പഞ്ചായത്ത് ഭരണസമിതിയെ ആദ്യം സമീപിക്കണമെന്നും എന്നിട്ടും ജനാവശ്യം നിരാകരിക്കുകയാണെങ്കില്‍ എംപിയോട് പറയ
ണമെന്നും തുടര്‍ന്ന് കളക്ടറെ കണ്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേഷ് ഗോപി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി.

പ്രമുഖ സിനിമ നടന്‍ ദേവന്‍ കലുങ്ക് സൗഹൃദം ഉദ്ഘാടനം ചെയ്തു. കലുങ്ക് സൗഹൃദ വികസന സംവാദം ആദ്യം നടന്നത് പുള്ള് മേഖലയിലാണ്. ചെമ്മാപ്പിള്ളിയില്‍ നടന്ന രണ്ടാമത്തെ സൗഹൃദ സംവാദ സദസ്സില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആയിരുന്നു.
ജാതിമത കക്ഷി രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരുടേയും എംപിയാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇരു കലുങ്ക് സൗഹൃദ സംഗമത്തിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാത്തിരുന്നത്.
ബിജെപി സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാര്‍, എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ്, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്ക്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഹരി, പി.കെ ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















