ന്യൂദൽഹി: ഉക്രൈനെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിൽ ചേരുന്നതിനുള്ള ആകർഷകമായ ഓഫറുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ നിരവധി തവണ ഈ നടപടിയിൽ അന്തർലീനമായ അപകടസാധ്യതകൾ നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇത്തരത്തിലുള്ള റിക്രൂട്ട്മെൻ്റ് അവസാനിപ്പിക്കാനും, ഇതിനകം റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതും സംബന്ധിച്ച് ന്യൂദൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അധികാരികളുമായി ഔദ്യോഗികമായി ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കെണികളിൽ പെട്ടിട്ടുള്ളവരുടെ ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യത്തിൽ ചേരാനുള്ള എല്ലാ ഓഫറുകളിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാ ഇന്ത്യൻ പൗരന്മാരോടും ശക്തമായി അഭ്യർത്ഥിക്കുന്നു, കാരണം ഇത് അപകടസാധ്യത നിറഞ്ഞ ഒരു കാര്യമാണെന്നും ജയ്‌സ്വാൾ പറഞ്ഞു. ജോലിയോ അവസരങ്ങളോ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാർ വിദേശത്തേക്ക് ആകർഷിക്കപ്പെടുകയും, അവർ ഉയർന്ന അപകടസാധ്യതയുള്ള സംഘർഷ സാഹചര്യങ്ങളിൽ അകപ്പെടുകയും ചെയ്യുമെന്ന ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
വിവിധ കാരണങ്ങൾ പറഞ്ഞ് വഞ്ചിക്കപ്പെട്ട് റഷ്യയിലേക്ക് കൊണ്ടുപോയി, ഉക്രെയ്‌നിനെതിരെ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചു എന്ന് നിരവധി ഇന്ത്യക്കാർ പരാാതിപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഈ വിഷയം റഷ്യൻ അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ട്, കൂടാതെ അവരുടെ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരെ നേരത്തെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും ജയ്സ്വാൾ പറഞ്ഞു.
















