ചണ്ഡീഗഢ്: സ്ത്രീയെ പീഡിപ്പിച്ച കേസിൽ പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നുള്ള എഎപിയുടെ എംഎൽഎ മഞ്ജീന്ദർ സിംഗ് ലാൽപുരയെയും മറ്റ് ഏഴ് പേരെയും പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ കോടതി ബുധനാഴ്ച കുറ്റക്കാരാണെന്ന് വിധിച്ചു. 2013 ലാണ് സംഭവം.
അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രേം കുമാർ സെപ്തംബർ 12 ന് ശിക്ഷ വിധിക്കും.
കുറ്റം ചുമത്തിയതിനെത്തുടർന്ന്, ജാമ്യത്തിലായിരുന്ന എംഎൽഎയെയും മറ്റ് ഏഴ് പേരെയും കസ്റ്റഡിയിലെടുത്തു.















